വന്ദേമാതര വിവാദവും പിഎം ശ്രീയും; കോൺഗ്രസ് ഇരട്ടത്താപ്പ് നയം വ്യക്തമാക്കുന്നുവെന്ന് ബിജെപി!

വി.ഡി. സതീശൻ സർക്കാർ തീവ്രമത സംഘടനകൾക്ക് വഴങ്ങി പ്രവർത്തിക്കുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന് ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് കോൺഗ്രസ്സ് വഴങ്ങുകയാണ്. ഭരണകാര്യങ്ങളിലും ആശയപരമായും ഈ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്.
പിഎം ശ്രീ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ പിന്നോട്ടു പോകുന്നു. ലീഗ്, ജമാ അത്തെ ഇസ്ലാമി സംഘടനകളുടെ ഭീഷണിയും സമ്മർദവുമാണ് ഇതിനു കാരണം. ആദ്യഘട്ടത്തിൽ വി.ഡി. സതീശൻ അനുകൂല നിലപാട് എടുത്തിരുന്നു. വന്ദേമാതരത്തിലും ഇതേ നിലപാട് തുടരുന്നു. ഡി.കെ. ശിവകുമാർ ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർ ആലപിച്ചിട്ടും വി.ഡി. സതീശൻ അതിന് തയ്യാറാകുന്നില്ല. കേരളത്തിൽ മാത്രം എന്തുകൊണ്ട് വ്യത്യാസം ഉണ്ടാകുന്നുവെന്നും അദ്ദേഹം ചോദിച്ചു.
കരിമണൽ ഖനന കേസിൽ ബിജെപി ബന്ധം ആരോപിച്ച വി.ഡി. സതീശൻ ഇഡി കേസ് സജീവമായി തുടരുമ്പോൾ ഒന്നും മിണ്ടുന്നില്ലെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. ഇഡി അന്വേഷണത്തെ റിയാസ് എന്തിനാണ് ഭയപ്പെടുന്നത്? രാഷ്ട്രീയ പ്രേരിതമല്ല ഈ കേസ്. പിണറായി പ്രതിപക്ഷ സ്ഥാനം ഒഴിയണം, ധാർമ്മികമായി തുടരാൻ അർഹതയില്ല. റിയാസിൻ്റെ മടിയിൽ കനം ഇല്ലെങ്കിൽ എന്തിനാണ് വെപ്രാളപ്പെടുന്നത്. പിണറായി വിജയൻറെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ ഉള്ള ആവേശം എന്തെ പാർട്ടിക്ക് ഇപ്പോൾ ഇല്ലാത്തത്? സൈബർ സഖാക്കൾ പോലും റിയാസിന് ഒപ്പം ഇല്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.




