പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
തിരുവനന്തപുരം മലയിൻകീഴ് കുരുവിൻമുകൾ പറയാട്ടുകോണം വിശാഖ് ഭവനിൽ രാജേഷിനെ(41)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ്കുമാർ ശിക്ഷിച്ചത്.
വീട്ടിൽ നിന്നും ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിന് വേണ്ടി പോയ അതിജീവിതയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതി കുട്ടിയെ ഗുരുവായൂരിൽ എത്തിക്കുകയും തുടർന്ന് വാടകയ്ക്ക് വീടെടുത്ത് പീഡിപ്പിക്കുകയായിരുന്നു. 2013 ലായിരുന്നു സംഭവം.
കുട്ടിയെ കാണാനില്ലെന്ന് കട്ടി മാതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയും പെൺകുട്ടിയെ തൃശൂരിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു. കൗൺസിലിംഗിലാണ് അതിജീവിത പീഡനവിവരം പുറത്തുപറഞ്ഞത്.
- ഗോവധ നിരോധന ഉത്തരവിന് എതിരെ നീക്കം; സുപ്രീംകോടതിയിൽ വിജയ് സർക്കാർ
- മൈക്ക് പ്രശ്നത്തിൽ രസകരമായ പ്രതികരണം; കൈയടി നേടി ചെന്നിത്തല
- കുംഭമേള വൈറൽ യുവതിയുടെ വിവാഹക്കേസ്; ഭർത്താവ് ഫർമാന് ഹൈക്കോടതിയുടെ തിരിച്ചടി
- സഭയിൽ ‘ഓളം വെട്ടി നടക്കുന്ന ചിലർ’, ആ പറഞ്ഞത് അവരെക്കുറിച്ചല്ല; സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
- അദാനിയുടെ ഓഹരി കച്ചവടം മുഖ്യമന്ത്രി അറിയാത്തത് അവിശ്വസനീയമാണ്; എം.വി. ഗോവിന്ദൻ








