പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
തിരുവനന്തപുരം മലയിൻകീഴ് കുരുവിൻമുകൾ പറയാട്ടുകോണം വിശാഖ് ഭവനിൽ രാജേഷിനെ(41)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ്കുമാർ ശിക്ഷിച്ചത്.
വീട്ടിൽ നിന്നും ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിന് വേണ്ടി പോയ അതിജീവിതയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതി കുട്ടിയെ ഗുരുവായൂരിൽ എത്തിക്കുകയും തുടർന്ന് വാടകയ്ക്ക് വീടെടുത്ത് പീഡിപ്പിക്കുകയായിരുന്നു. 2013 ലായിരുന്നു സംഭവം.
കുട്ടിയെ കാണാനില്ലെന്ന് കട്ടി മാതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയും പെൺകുട്ടിയെ തൃശൂരിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു. കൗൺസിലിംഗിലാണ് അതിജീവിത പീഡനവിവരം പുറത്തുപറഞ്ഞത്.
- കെ.സി വേണുഗോപാൽ പക്ഷത്തിന് തിരിച്ചടി; ഒത്തുതീർപ്പ് ഫോർമുല പൊളിച്ച് മുരളീധരൻ, യു.ഡി.എഫ് മന്ത്രിസഭയിൽ അടിയന്തര വകുപ്പ് മാറ്റം!
- ഇടഞ്ഞുനിൽക്കുന്ന കെ. മുരളീധരനെ മെരുക്കാൻ കോൺഗ്രസ്; വൈദ്യുതിക്കൊപ്പം ദേവസ്വവും നൽകാൻ പുതിയ ഒത്തുതീർപ്പ് ഫോർമുല
- യു.ഡി.എഫ് വകുപ്പ് വിഭജനത്തിൽ തർക്കം; വൈദ്യുതി വേണ്ടെന്ന് കെ. മുരളീധരൻ, ആരോഗ്യം കെ.സി വേണുഗോപാൽ വിഭാഗം കൈക്കലാക്കിയെന്ന് ആക്ഷേപം
- യു.ഡി.എഫ് മന്ത്രിസഭയിൽ രാഹുൽ ഗാന്ധിയുടെ ‘യുവ ലൈൻ’; റോജി എം. ജോണും ഒ.ജെ. ജനീഷും സർപ്രൈസ് മന്ത്രിമാർ, ചാണ്ടി ഉമ്മൻ പുറത്ത്
- യു.ഡി.എഫ് മന്ത്രിസഭയിൽ അന്തിമ ധാരണ; ടി. സിദ്ദിഖും ഒ.ജെ. ജനീഷും പട്ടികയിൽ, വി.ഡി. സതീശൻ രാജ്ഭവനിലെത്തി






