പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
തിരുവനന്തപുരം മലയിൻകീഴ് കുരുവിൻമുകൾ പറയാട്ടുകോണം വിശാഖ് ഭവനിൽ രാജേഷിനെ(41)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ്കുമാർ ശിക്ഷിച്ചത്.
വീട്ടിൽ നിന്നും ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിന് വേണ്ടി പോയ അതിജീവിതയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതി കുട്ടിയെ ഗുരുവായൂരിൽ എത്തിക്കുകയും തുടർന്ന് വാടകയ്ക്ക് വീടെടുത്ത് പീഡിപ്പിക്കുകയായിരുന്നു. 2013 ലായിരുന്നു സംഭവം.
കുട്ടിയെ കാണാനില്ലെന്ന് കട്ടി മാതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയും പെൺകുട്ടിയെ തൃശൂരിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു. കൗൺസിലിംഗിലാണ് അതിജീവിത പീഡനവിവരം പുറത്തുപറഞ്ഞത്.
- ഉമ്മൻ ചാണ്ടി സ്മാരക അവാർഡ് ആദ്യമായി; 5 ലക്ഷം രൂപ സമ്മാനത്തുക, കർഷക അവാർഡ് വിതരണം നാളെ
- ആൾക്കാരിൽ നിന്ന് പണം തട്ടാനായി പുതിയ തട്ടിപ്പ്, ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്
- ‘അഴുക്കുചാലിലേക്ക് വലിച്ചെറിയണം’; പി.എം.ശ്രീ പദ്ധതിക്കെതിരെ മന്ത്രി ഷാജിയുടെ രൂക്ഷ വിമർശനം
- കോൺഗ്രസ് മാപ്പ് പറയണമെന്ന് അമിത് ഷാ; വന്ദേമാതരം ആലാപന വിവാദം കത്തിക്കയറുന്നു
- ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് പൂട്ടി മെറ്റ









