പെണ്‍കുട്ടിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി: കോളേജ് വിദ്യാർത്ഥികളുടെ പ്രണയം കൊലപാതകത്തിലേക്ക് വഴിമാറി..
കര്‍ണാടകയില്‍ 21 വയസ്സുകാരിയെ മുന്‍ കാമുകന് ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ 23 വയസ്സുകാരനായ പ്രതി പിടിയില്‍. ഹാസനിലെ അജിലിന് സമീപം കുന്തിബെട്ടയിലാണ് സംഭവം. സുചിത്ര (21) ആണ് കൊല്ലപ്പെട്ട പ്രണയിനി. തേജസ് ആണ് പ്രതി.
ഇരുവരും ഹാസനു സമീപം മൊസാലെ ഹൊസള്ളി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ തമ്മില്‍ വഴക്ക് നടക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയോട് സംസാരിക്കാനെന്ന് പറഞ്ഞ് അടുത്തുള്ള കുന്തി മലയിലേക്ക് കൂട്ടിക്കൊണ്ടു പോയി ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി വലിച്ചെറിയുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ‘ഒരേ എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ഥികളായ തേജസും മരണപ്പെട്ട പെണ്‍കുട്ടിയും തമ്മില്‍ അടുത്ത സൗഹൃദമായിരുന്നു. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കും പതിവായിരുന്നു.
സംഭവദിവസം വഴക്കിട്ടതോടെ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തേജസ് തീരുമാനിക്കുകയായിരുന്നു. ഇതിനായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.’ കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
- നിയമന വിവാദത്തിൽ പി.എസ്.സി വിശദീകരണം; അപൂർവമായി പിഴവുകൾ സംഭവിക്കാമെന്ന് പ്രതികരണം

- വയനാട് മണ്ണിടിച്ചിൽ; തുരങ്കപാത നിർമാണത്തിലെ വീഴ്ചയിൽ നടപടി വേണമെന്ന് സുരേഷ് ഗോപി

- അരുൺകുമാറിനെ ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി

- മുഖ്യമന്ത്രി വിജയ് എവിടെയൊക്കെ സന്ദർശനം നടത്തുന്നുവെന്ന് നിയന്ത്രിക്കണോ? വിമർശിച്ച് സുപ്രീം കോടതി

- ‘വിഴിഞ്ഞം ചെറിയ മീനല്ല, തുറമുഖ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് സദുദ്ദേശപരമാണെങ്കിൽ നല്ലത്’; ഇതാണ് സുവർണാവസരമെന്ന് ഷോണ്‍ ജോർജ്





