ഇഡി ഉദ്യോഗസ്ഥൻ ശേഖർ കുമാറിനെതിരെ ഗുരുതര ആരോപണവുമായി തിരൂർ സതീഷ്. കൊടകര കേസിൽ പണം വാങ്ങി ബിജെപിക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയ ആളാണ് ഇ ഡി ഉദ്യോഗസ്ഥൻ ശേഖർ കുമാർ. ബിജെപി നേതാക്കളെ രക്ഷിക്കുന്നതിനു വേണ്ടിയാണ് അവരെ ഒഴിവാക്കി കുറ്റപത്രം കൊടുത്തത്. താൻ പറഞ്ഞത് സത്യസന്ധമാണെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശേഖർ കുമാർ എന്ന ഉദ്യോഗസ്ഥനെയാണ് വിജിലൻസ് ഒന്നാം പ്രതിയായി ചേർത്തിരിക്കുന്നത്. ഈ ഉദ്യോഗസ്ഥൻ ആണ് കൊടകര കേസ് അന്വേഷിച്ച കുറ്റപത്രം സമർപ്പിച്ചത്. ഇയാൾ പൈസ വാങ്ങുന്നതിന് മുഖ്യ ആളാണ് എന്ന് തെളിഞ്ഞു. പണം കൊടുക്കുന്ന എന്തിനും ഇദ്ദേഹം കൂട്ടുനിൽക്കും. കള്ളപ്പണത്തിൽ നിന്ന് ഒരു വിഹിതം കൈപ്പറ്റിയാണ് കൊടകര കേസിൽ ബിജെപി നേതാക്കളെ വെള്ളപൂശ റിപ്പോർട്ട് നൽകിയത്.
കൊടകര കേസിൽ ഇ ഡി ഉദ്യോഗസ്ഥൻ ശേഖർ കുമാർ ബിജെപിക്കായി പണം കൈപ്പറ്റി. കള്ളപ്പണം കൈപ്പറ്റി ബിജെപി നേതാക്കൾക്ക് അനുകൂലമായി റിപ്പോർട്ട് നൽകുകയായിരുന്നു. പണം വാങ്ങിയശേഷം ബിജെപി നേതാക്കളെ വെള്ള പൂശുന്ന റിപ്പോർട്ട് നൽകിയെന്നും താൻ പറഞ്ഞ നിലപാട് ശരിയാണെന്ന് ഇപ്പോൾ തെളിയുകയാണെന്നും അദ്ദേഹം പറഞ്ഞു.