NationalPolitics

ഇന്ത്യയുടെ പാരമ്പര്യം തിരികെയെത്തിക്കാൻ നാവിക സേനയുടെ യൂണിഫോം കുർത്തയും പൈജാമയുമാക്കുന്നു

നാവിക സേനയിലെ മെസ്സുകളിൽ കുർത്തയും പൈജാമയും ധരിക്കാൻ അനുമതി. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അഡ്മിറൽ ആർ ഹരികുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന നേവൽ കമാൻ്റർമാരുടെ യോഗത്തിൽ നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് തീരുമാനമെന്ന് റിപ്പോർട്ട്.

മെസിൽ പാരമ്പര്യമുള്ള വസ്ത്രത്തിനൊപ്പം സ്ലീവ് ലെസ് ജാക്കറ്റും ഉപയോഗിക്കാം. ഒപ്പം ഫോർമൽ ഷൂവോ അല്ലെങ്കിൽ സാൻഡൽസോ ഉപയോഗിക്കാം. കുർത്ത സോളിഡ് ടോണായിരിക്കണം. ഒപ്പം കാൽമുട്ടിനോളം നീളം വേണം. സ്ലീവിൽ കഫ് ലിങ്ക്സ് അല്ലെങ്കിൽ ബട്ടൻസോടുകൂടിയ കഫുകൾ ഉണ്ടായിരിക്കണം. വീതികുറഞ്ഞ പൈജാമയ്ക്ക് കോൺട്രാസ്റ്റിംഗ് ടോൺ ആയിരിക്കണം. ട്രൗസറുകൾക്ക് അനുസൃതമായി ചേരുന്നതും ഇലാസ്റ്റിക്ക് അരക്കെട്ടും സൈഡ് പോക്കറ്റുകളും ഉൾക്കൊള്ളുന്നതായിരിക്കണം.

സ്ലീവ്ലെസ്, സ്‌ട്രെയിറ്റ് കട്ട് വെയ്‌സ്‌റ്റ്കോട്ട് അല്ലെങ്കിൽ ജാക്കറ്റ് എന്നിവയ്‌ക്കൊപ്പം ചേരുന്ന പോക്കറ്റ് സ്‌ക്വയർ ഉപയോഗിക്കാം. വനിതാ മാർക്ക് കുർത്ത- ചുരിദാർ അല്ലെങ്കിൽ കുർത്ത പലാസോ എന്ന ഓപ്പറേഷനാണ് ഓഫീസ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ പുതിയ ഡ്രസ് കോഡ് യുദ്ധക്കപ്പലുകൾക്കും അന്തർവാഹിനികൾക്കും ബാധകമല്ലെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി റിപ്പോർട്ട്.

അതേസമയം ഉദ്യോഗസ്ഥരുടെ തോൾ മുദ്രയിൽ ഛത്രപതി ശിവജി മഹാരാജാവിൻ്റെ പാരമ്പര്യവും പൈതൃകവും ഉയർത്തിക്കാട്ടുന്നുണ്ട്. ഓഫീസർമാർ ബാറ്റ് ഉപയോഗിക്കുന്ന സംമ്പ്രദായവും ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button