
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എം പിമാരുൾപ്പെടെ സ്ഥാനാർഥിയാകാൻ നീക്കങ്ങൾ നടത്തുന്നതിനിടെ കോൺഗ്രസിൻ്റെ നിർണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്. യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് ഉൾപ്പെടെ ഒരു ഡസൻ എം പിമാരാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നീക്കം നടത്തുന്നത്.
അതേസമയം, ഒരാൾക്ക് ഇളവ് നൽകിയാൽ മറ്റ് എംപിമാർ പ്രതിസന്ധി സൃഷ്ടിക്കുമെന്ന സാഹചര്യമാണ് ഹൈക്കമാൻഡിന് മുന്നിൽ. അതിനിടെ രാഹുൽ ഗാന്ധി പങ്കെടുത്ത മഹാപഞ്ചായത്തിൽ അവഗണിച്ചതിനെ തുടർന്ന് അതൃപ്തി പരസ്യമാക്കി ശശി തരൂർ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ല. അതിനിടെ കഴിഞ്ഞ തവണ പ്രകടനം മോശമായ ഘടക കക്ഷികളുടെ ചില സീറ്റുകൾ പിടിച്ചെടുക്കാനുള്ള നീക്കത്തിൽ ഘടകകക്ഷികൾക്ക് വലിയ അതൃപ്തി നിലനിൽക്കുന്നുണ്ട്.
മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നതും കോൺഗ്രസിനെ സംബന്ധിച്ച് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ന് ചേരുന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗം അടൂർ പ്രകാശ് ഉൾപ്പെടെ എംപിമാരെ സംബന്ധിച്ചും നിർണായകമാണ്.



