Kerala
എസ്.എഫ്.ഐക്കാര്‍ക്ക് ജാമ്യമില്ല; ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം നിലനില്ക്കും
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ച സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തക്ക് ജാമ്യം നിഷേധിച്ച് കോടതി. ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ പ്രാഥമികമായി നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു. ഏഴു പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
പൊതുമുതല്‍ നശീകരണം, ഗവര്‍ണറെ മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നുമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ ആദ്യം ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെങ്കിലും ഗവര്‍ണറുടെ നിര്‍ദ്ദേശം പരിഗണിച്ച് ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ കടുപ്പിക്കുകയായിരുന്നു.
- മകൻ കാറിലുണ്ടായിരുന്നില്ല, കുട്ടികളുടെ ചികിത്സാ ചെലവ് ഏറ്റെടുക്കും; കൊല്ലം അപകടത്തിൽ മറുപടിയുമായി ബിന്ദു കൃഷ്ണ; സിപിഎം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപണം

- അസം നാളെ പോളിംഗ് ബൂത്തിലേക്ക്; ഹിമന്തയും ഖർഗെയും തമ്മിൽ വാക്പോര്; പവൻ ഖേരയെ അറസ്റ്റ് ചെയ്തേക്കും; പോരാട്ടം കടുപ്പിച്ച് ബിജെപിയും കോൺഗ്രസും

- പാലക്കാട് ബിജെപി പണം വിതരണം ചെയ്തെന്ന് പരാതി; കലക്ടറോട് റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; അടിയേറ്റ് ശോഭാ സുരേന്ദ്രൻ

- വോട്ട് ചെയ്യാൻ ജാമ്യം വേണം; കോടതിയെ സമീപിച്ച് സംവിധായകൻ രഞ്ജിത്ത്; കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

- കുടുംബത്തെ വേട്ടയാടുന്നു; വ്യാജപ്രചാരണത്തിനെതിരെ ഐടി സെല്ലിനെയും അഭിഭാഷകരെയും നിയോഗിച്ച് എം.ബി. രാജേഷ്; സൈബർ അധിക്ഷേപകർക്കെതിരെ നിയമയുദ്ധം





