പിണറായി വിജയന്‍ ഉടന്‍ രാജിവെയ്ക്കണം: വിഡി സതീശന്‍

0

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനടി രാജിവെക്കണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രിയുടെ മക്കളെ കേട്ടതിനുശേഷം ആണ് അവരെ പ്രതി പട്ടികയില്‍ ചേര്‍ത്തതെന്ന് അദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി രാജിവയ്ക്കാതെ തുടര്‍ന്നാല്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും. തെറ്റായ കാര്യങ്ങളാണ് നടന്നത്. സിഎംആര്‍എല്‍ കമ്പനിയുമായി ബന്ധപ്പെട്ട കേസ് ആണിതെന്ന് വിഡി സതീശന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണനോടും പിണറായിയോടും രണ്ട് നീതിയാണ് പാര്‍ട്ടിക്ക്. കോടിയേരിയുടെ മകന്‍ കേസില്‍ പെട്ടപ്പോള്‍ പാര്‍ട്ടി മാറി നിന്നു. പക്ഷേ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കേസ് വന്നപ്പോള്‍ പാര്‍ട്ടി ഒപ്പം നില്‍ക്കുകയാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

കേസ് ഇഡിയും അന്വേഷിക്കേണ്ടതാണെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മറ്റ് പാര്‍ട്ടി നേതാക്കളെ കുറിച്ചുള്ള ആരോപണം തെരഞ്ഞെടുപ്പിലേക്ക് ഫണ്ട് സ്വീകരിച്ചു എന്നാണ്. അതെന്താ തെറ്റാണോ എന്ന് വി ഡി സതീശന്‍ ചോദിച്ചു. മുനമ്പം വിഷയത്തിലും അദേഹം പ്രതികരിച്ചു. മുനമ്പത്തെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ടാണെന്ന വിഡി സതീശന്‍ പറഞ്ഞു. വഖഫ് ബില്ലില്‍ നിലപാട് കൃത്യമായി പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. ഇനി ചര്‍ച്ച് ബില്‍ വന്നാലും ഉറച്ച നിലപാട് തന്നെയായിരിക്കും. ആ ബില്ല് പാസാക്കിയതുകൊണ്ട് മുനമ്പത്തെ പ്രശ്‌നമില്ലാതാകുമോയെന്ന് വിഡി സതീശന്‍ ചോദിച്ചു.

സുരേഷ് ?ഗോപിയെ വിഡി സതീശന്‍ വിമര്‍ശിച്ചു. സുരേഷ് ഗോപി കേന്ദ്രമന്ത്രിയാണ് സിനിമ താരം അല്ല. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു വൈദികനാണ് ജബല്‍പൂരില്‍ ആക്രമിക്കപ്പെട്ടത്. സ്വര്‍ണ്ണകിരീടവുമായി പള്ളിയില്‍ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം പോയാല്‍ പോരാ. ഇതിനു മറുപടി പറയണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here