തൃശൂർ: പുതുക്കാട് രണ്ട് നവജാത ശിശുക്കളെ വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ പ്രതിയായ അനീഷ വീട്ടുവളപ്പിൽ കുഴിയെടുക്കുന്നതു കണ്ടിട്ടുണ്ടെന്നു അയൽവാസി ഗിരിജയുടെ നിർണായക വെളിപ്പെടുത്തൽ. കുഴിയെടുത്ത ശേഷം ബക്കറ്റിൽ എന്തോ കൊണ്ടു വരുന്നതു കണ്ടു. എന്താണ് ഏതാണ് എന്നൊന്നും അറിയില്ല. രണ്ട്, മൂന്ന് കൊല്ലമായില്ലേയെന്നും ഗിരിജ.
കുഞ്ഞിനെ അനീഷ കൊന്നതാണോ എന്നറിയില്ലെന്നു അനീഷയുടെ അമ്മ മാധ്യമങ്ങളോടു വ്യക്തമാക്കി. ഭവിനും അനീഷയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നു അറിയാമായിരുന്നു. അനീഷ ഗർഭിണിയാണെന്നു അറിഞ്ഞിരുന്നില്ല. തനിക്ക് ഇഷ്ടമില്ലാത്തതിനാൽ അനീഷയ്ക്കു ഭവിനുമായി ബന്ധമില്ലെന്നാണു കരുതിയതെന്നും മാതാവ് പറഞ്ഞു.
വീട്ടുകാർ അറിയാതെയാണ് രണ്ട് പ്രസവവും നടന്നതെന്നു യുവതി പൊലീസിനോടു പറഞ്ഞു. ആദ്യ കുഞ്ഞിന്റെ മൃതദേഹം അനീഷയുടെ വീട്ടിൽ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം ഭവിന്റെ വീട്ടിലാണ് അടക്കിയത്. ആദ്യത്തെ കുഞ്ഞ് ജനനസമയത്ത് പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടി മരിച്ചതാണെന്നാണ് യുവതി മൊഴി നല്‍കിയിട്ടുള്ളതെന്ന് തൃശൂര്‍ എസ് പി ബി കൃഷ്ണകുമാര്‍ വ്യക്തമാക്കി. രണ്ടാമത്തെ കുഞ്ഞിന്റെ മരണം അസ്വാഭാവിക മരണമാണെന്ന് സംശയമുണ്ടെന്നും എസ് പി കൂട്ടിച്ചേര്‍ത്തു. കാമുകന്‍ പൊലീസിന് മുന്നില്‍ ഹാജരാക്കിയ അസ്ഥികള്‍ കുട്ടികളുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.