Kerala

തീർത്ഥാടകർക്ക് പമ്പ സ്നാനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്

ശബരിമല തീർത്ഥാടകർക്ക് പമ്പ സ്നാനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്. മഴ മുന്നറിയിപ്പിൽ മാറ്റം വന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം പ്രതികൂല കാലാവസ്ഥയിലും ശബരിമലയിൽ ഉച്ചയ്ക്ക് 12 മണി വരെ 45,000 തീർത്ഥാടകർ ദർശനം നടത്തി. മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ മുന്നൊരുക്ക നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സന്നിധാനം പൊലീസ് സ്പെഷൽ ഓഫീസർ പി ബിജോയ് പറഞ്ഞു.പ്രതികൂല കാലാവസ്ഥ തീർത്ഥാടനത്തെ കാര്യമായ രീതിയിൽ ബാധിച്ചിട്ടില്ല.

പത്തനംതിട്ട ജില്ലയിൽ മലയോര മേഖലയിൽ രാത്രികാല യാത്രയ്ക്ക് നിരോധനമുണ്ടെങ്കിലും ,ശബരിമല തീർത്ഥാടകർക്ക് നിരോധനം ബാധകമല്ല. അതേസമയം മുക്കുഴി, സത്രം കാനന പാതയിലൂടെയുള്ള തീർത്ഥാടനത്തിനുള്ള നിയന്ത്രണം തുടരും.പരമ്പരാഗത കാനനപാത വഴി ശബരിമല സന്നിധാനത്തേക്കുള്ള തീര്‍ഥാടനത്തിന് ഹൈക്കോടതി താത്ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്.മോശം കാലാവസ്ഥ പരാഗണിച്ചാണ് കോടതി നിർദ്ദേശം.

വണ്ടിപ്പെരിയാര്‍ – പുല്ലുമേട് വഴിയും, എരുമേലിയില്‍ നിന്നും കരിമല വഴിയും തീര്‍ഥാടകര്‍ സഞ്ചരിക്കുന്നതിനാണ് വിലക്ക്. മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നടപടി. നിരോധനം നിലവിലുള്ള പാതകളിലൂടെ തീര്‍ഥാടകര്‍ സഞ്ചരിക്കുന്നില്ലെന്ന് ജില്ല കലക്ടര്‍മാര്‍ ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പിജി അജിത് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button