Kerala
കേരള ബാങ്കില്‍ 2 ലക്ഷം രൂപ ബാധ്യത; ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു
കേരള ബാങ്കില്‍ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതിന് പിന്നാലെ കണ്ണൂരില്‍ ക്ഷീരകര്ഷകന് ആത്മഹത്യചെയ്തു. കൊളക്കാട് സ്വദേശി എം.ആര്. ആല്‍ബര്‍ട്ടാണ് ജീവനൊടുക്കിയത്.

കോണ്‍ഗ്രസ് നേതാവും പൊതുപ്രവര്‍ത്തകനുമായ ആല്‍ബര്‍ട്ട് 25 വര്‍ഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു. കഴിഞ്ഞ മാസമാണ് സ്ഥാനമൊഴിഞ്ഞത്. ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ആല്‍ബര്‍ട്ടിനെ കണ്ടെത്തിയത്.
ഭാര്യ വത്സ പള്ളിയില്‍ പോയ നേരത്താണ് സംഭവം. ജില്ലാ ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ നിന്ന് 2 ലക്ഷത്തിലധികം രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി നോട്ടിസ് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. മൂന്ന് പെണ്മക്കളാണ് ആല്‍ബര്‍ട്ടിന്.
- ആരാണ് ഈ ‘മറ്റുള്ളവര്‍’?; 25 ലക്ഷം പേർ പുറത്തായി എന്നതിൽ ആശങ്ക, എസ് ഐ ആറിനെ വിമർശിച്ച് മുഖ്യമന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള ; അപൂര്‍വമായ കുറ്റകൃത്യം, അന്വേഷണം വൻ സ്രാവുകളിലേക്ക് നീളണം, എസ്ഐടിക്കെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം
- സ്കൂൾ കലോത്സവം; സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥി
- ശബരിമല സ്വർണക്കൊള്ള ; വീണ്ടും നിര്‍ണായക അറസ്റ്റ്, സ്മാർട്ട് ക്രിയേഷൻ സിഇഒയും ബെല്ലാരി ഗോവർധനും അറസ്റ്റിൽ
- വാളയാറിലെ ആൾക്കൂട്ട മർദനത്തിൽ 5 പേർ അറസ്റ്റിൽ








