Kerala

മുനമ്പത്ത് ഇൻസ്റ്റന്റ് പരിഹാരമില്ല, രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണം; മുഖ്യമന്ത്രിക്ക് മറുപടിയുമായി പി. രാജീവ്

കൊച്ചി: മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് മറുപടിയുമായി മുൻ മന്ത്രി പി രാജീവ്. താമസിക്കുന്ന ആളുകളുടെ ഭൂമി സംരക്ഷിക്കണം എന്നായിരുന്നു എൽഡിഎഫ് സർക്കാർ നിലപാട്. കോടതി ഇത് അംഗീകരിച്ചില്ല. വഖഫ് ആണെങ്കിൽ ഫാറൂഖ് കോളേജിന് പകരം ഭൂമി നൽകണം. 10 മിനിറ്റ് ഇൻസ്റ്റന്‍റ് പരിഹാരം ഇല്ലെങ്കിൽ കമ്മീഷൻ നിലപാട് അംഗീകരിച്ചു മുന്നോട്ട് പോകാൻ സർക്കാർ തയാറാകണം. സി എൻ രാമചന്ദ്രൻ കമ്മീഷൻ പഠിച്ചു തീരുമാനം എടുക്കണം. കമ്മീഷന്‍റെ നിർദേശം അനുസരിച്ചു ചെയ്താൽ കോടതിയിലും പ്രയോജനം ലഭിക്കുമെന്നും രാജീവ് വ്യക്തമാക്കി.

10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോകുന്ന പോക്കിൽ എട്ടിന്റെ പണി തന്നു എന്നാണ് ഇന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടത്. രണ്ട് മതവിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ് നടന്നത്. മുൻ സർക്കാർ അതാണ് ചെയ്തത്. പോകുന്ന പോക്കിൽ വഖഫ് ബോർഡ് തന്നെ ഉമീദ് പോർട്ടലിലേക്ക് ഉൾപ്പെടുത്തി. എട്ടിന്‍റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ സർക്കാർ മുനമ്പത്ത് ഉള്ളവരെ കുടിയൊഴുപ്പിക്കില്ല. 10 മിനിറ്റ് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാൻ മനപ്പൂർവം ചെയ്ത കാര്യമാണെന്നും വി ഡി സതീശൻ ആരോപിച്ചു. വിഷയത്തിൽ സംഘപരിവാർ വർ​ഗീയ വിഭജനത്തിന് ശ്രമിച്ചു. സിപിഎമ്മും അതേ വഴിയാണ് ശ്രമിക്കുന്നത്. മുനമ്പം വിഷയത്തിൽ നിയമപരമായി സ്വീകരിക്കാൻ സാധിക്കുന്ന എല്ലാ നടപടിയും സ്വീകരിക്കുമെന്നും ആരെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, രത്തൻ ഖേൽക്കറുടെ നിയമനത്തിലും രാജീവ് പ്രതികരിച്ചു. മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചു രാഹുൽ ഗാന്ധി ആണ് ഏറ്റവും തമാശക്കാരൻ. തെരെഞ്ഞെടുപ്പ് സുതാര്യ ഇല്ലാതെ ആക്കുന്നത് എന്നാണ് സിപിഎം നിലപാട്. മുഖ്യമന്ത്രിക്ക് ഏറ്റവും വിശ്വാസം ഉള്ള ഉദ്യോഗസ്ഥനായി അദ്ദേഹത്തെ നിയമിച്ചത് ആണ് പ്രശ്നമെന്നും രാജീവ് പറഞ്ഞു. മലയിടംതുരുത്ത് പ്രശ്നത്തിലെ നിലപാടും മുൻ മന്ത്രി വ്യക്തമാക്കി. 19 ഏക്കർ സർവേ നടത്തിയാൽ എന്താണ് ഭൂമിയുടെ സ്വഭാവം അറിയാൻ കഴിയും. അതാണ് എൽഡിഎഫ് നടത്തിയത്. ഈ സർവേ നടത്തുക ആണ് സർക്കാർ ചെയ്യേണ്ടത്. എങ്ങനെ ബാലപ്രയോഗം നടന്നു എന്നാണ് പരിശോധിക്കേണ്ടതെന്നും പി രാജീവ് കൂട്ടിച്ചേ‍ർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button