ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി. ഡല്‍ഹി ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. ഇതിനായി നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
വാദത്തിനിടെ അനുമതി നല്‍കുന്നതിനെ വിദേശകാര്യ മന്ത്രാലയം എതിര്‍ത്തിരുന്നു. എന്നാല്‍ മകളുടെ ജീവന് രക്ഷിക്കാന്‍ പോകാന്‍ അനുമതി തേടുമ്പോള്‍ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി ചോദ്യമുന്നയിച്ചു.
യെമനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീല്‍കോടതിയും സുപ്രീംകോടതിയും ശരിവെച്ചെങ്കിലും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ബ്ലഡ് മണിനല്‍കി മാപ്പുതേടാനുള്ള സാധ്യത തുറന്നിട്ടിരുന്നു.
യെമെനുമായി നയതന്ത്രബന്ധമോ അവിടെ എംബസിയോ ഇന്ത്യക്കില്ലെന്നിരിക്കേ അവിടെ പോകുന്നത് ഉചിതമാവില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തെക്കന്‍ യെമനിലാണ് നിമിഷപ്രിയയുള്ളത്. ഇന്ത്യയിലെ യെമന്‍ എംബസിയാകട്ടെ വടക്കന്‍ ഭാഗം ഭരിക്കുന്ന ഔദ്യോഗിക വിഭാഗത്തിന്റേതാണെന്നും മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
- രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി; കോൺഗ്രസിൽ നിന്നും ലീഗിൽ നിന്നും മന്ത്രിമാരാകുന്ന പ്രമുഖരുടെ പട്ടികയായി, വി.ഡി. സതീശന് ലീഗിന്റെ പൂർണ്ണ പിന്തുണ
- സതീശൻ സർക്കാരിന് പൂർണ്ണ പിന്തുണയെന്ന് കെ.സി. വേണുഗോപാൽ; ഞങ്ങളുടേത് വലിയ ആത്മബന്ധമെന്ന് വി.ഡി. സതീശൻ
- യുഎഇ എന്റെ രണ്ടാം വീട്’; 500 കോടി ഡോളറിന്റെ നിക്ഷേപവും 3 കോടി ബാരൽ പെട്രോളിയം സംഭരണവുമായി മോദിയുടെ യുഎഇ സന്ദർശനം
- ലീഗ് യു.ഡി.എഫിന്റെ ശക്തിസ്രോതസ്, ഉറച്ച മതേതര നിലപാട്; പുകഴ്ത്തി വി.ഡി. സതീശൻ, തർക്കങ്ങളില്ലെന്ന് സാദിക്കലി തങ്ങൾ
- ഇന്ധനവില വർദ്ധന: നാളെ രാജ്യവ്യാപകമായി സ്വിഗ്ഗി, സൊമാറ്റോ തൊഴിലാളികളുടെ പണിമുടക്ക്; വിപണിയിൽ കടുത്ത വിലക്കയറ്റ ഭീതി








