ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെ പിടികൂടാന്‍ സാധിക്കാതെ പോലീസ്

0

ഐബി ഉദ്യോഗസ്ഥയായ മേഘ ആത്മഹത്യ ചെയ്ത് 57 ദിവസം പിന്നിട്ടിട്ടും പ്രതിയായ സുകാന്ത് സുരേഷിനെ കണ്ടെത്താന്‍ സാധിക്കാതെ പോലീസ്. ഇതോടെ മകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം വേഗത്തിലാക്കമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

കേസില്‍ പ്രതിയായ സുകാന്തിനെ പോലീസ് പിടികൂടാത്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മേഘയുടെ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. അന്വേഷണം വേഗത്തിലാക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടപടി സ്വീകരിക്കാതിരുന്നാല്‍ മറ്റു നിയമ വഴികള്‍ തേടേണ്ടിവരുമെന്ന് കുടുംബം വ്യക്തമാക്കി. ഇതിനിടെ, പ്രതി സുകാന്തന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

ഐബി ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ കേസുമായി ബന്ധപ്പെട്ട് പ്രതി സുകാന്തിന്റെ അച്ഛനെയും അമ്മയേയും കഴിഞ്ഞ മാസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുകാന്തിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു ഈ നടപടി. സംഭവത്തില്‍ ഇവരില്‍ ആരും പ്രതികളല്ലെന്നും, അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യല്‍ നടന്നതെന്നും പൊലീസ് വ്യക്തമാക്കി.

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗം ഉള്‍പ്പെടെ ഗുരുതരമായ കുറ്റങ്ങള്‍ പോലീസ് ചുമത്തിയിട്ടുണ്ട്. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഈ നടപടി സ്വീകരിച്ചത്. മാര്‍ച്ച് 24നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തെക്കുറിച്ച് കുടുംബം ഉന്നയിച്ച ആരോപണം പ്രകാരം, സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലെ തകര്‍ച്ചയാണ് മകളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് അവര്‍ പറയുന്നു. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here