
അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൊള്ള നടന്ന സംഭവത്തിൽ അറസ്റ്റിലായ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായുടെ രാജി സ്ഥിരികരിച്ച് രാമജന്മമഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. ചമ്പത് റായുടെയും അനിൽ മിശ്രയുടെയും രാജി ലഭിച്ചിട്ടുണ്ട്. രാജി വെച്ചില്ലെന്ന് ട്രസ്റ്റ് അംഗം മഹന്ത് ദിനേന്ദ്ര ദാസിൻ്റെ പ്രതികരണത്തിന് പിന്നാലെയാണ് ട്രസ്റ്റ് രാജി സ്ഥിരീകരിച്ചത്. സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഞെട്ടലും അസ്വസ്ഥതയും ഉണ്ടാക്കിയെന്ന് ട്രസ്റ്റ് വ്യക്തമാക്കി. കുറ്റക്കാർക്ക് കർശന നടപടി ഉറപ്പാക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുന്നുവെന്നും ട്രസ്റ്റ് കൂട്ടിച്ചേർത്തു.
ഉദ്യോഗസ്ഥർക്ക് നൽകിയ വെള്ളിക്കെട്ടകളും, ആഭരണങ്ങളുംസുരക്ഷിതമായി അക്കൗണ്ടിൽ ഉറപ്പാക്കും. സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വിജയിക്കില്ല. കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ട്രസ്റ്റ് ആവശ്യപ്പെട്ടു.ഉത്തർപ്രദേശ് പൊലീസിന്റെയും എസ്.ഐ.ടിയുടെയും സംയുക്ത അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. പ്രതികൾ പണം എണ്ണി തിട്ടപ്പെടുത്തുന്നതിനൊപ്പം വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു. 500 രൂപയുടെ കെട്ടുകൾ തുടർച്ചയായി മോഷ്ടിച്ചു കടത്തി. ക്ഷേത്രത്തിൽ നിന്നും തട്ടിയെടുത്ത പണം ശൗചാലയത്തിൽ സൂക്ഷിച്ച ശേഷം പുറത്തേക്ക് കടത്തിയെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. പണവും ആഭരണങ്ങളും പ്രതികൾ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
ബാങ്ക് ഉദ്യോഗസ്ഥർ പണം കൃത്യമായി എണ്ണി തിട്ടപ്പെടുത്തിയില്ല. നോട്ട് കെട്ടുകൾ മാത്രമായി എണ്ണി വൗച്ചറുകൾ നൽകി മോഷ്ടിക്കാൻ ഉദ്ദേശിച്ചിട്ടുള്ള വിലപിടിപ്പുള്ള വസ്തുക്കൾ പ്രതികൾ ആദ്യം തന്നെ മാറ്റിയിരുന്നു എന്നും അന്വേഷണസംഘം കണ്ടെത്തി. ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായുടെ വിശ്വസ്തൻ ടിന്നു യാദവ് ഉൾപ്പെടെ അറസ്റ്റിലായ എട്ടു പ്രതികളിൽ നിന്നും തട്ടിപ്പിനെ കുറിച്ചുള്ള നിർണായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാരെ അടക്കം കൂടുതൽ പേരെ അന്വേഷണസംഘം ചോദ്യം ചെയ്യും. സംഭാവന കെള്ളയിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും നിരപരാധികൾക്കെതിരെ നടപടിയെടുക്കരുതെന്നും ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായുടെ അറസ്റ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു .



