Kerala

സർക്കാർ സംവിധാനങ്ങളുടെ പോരായ്മ കാരണം കൈ നഷ്ടപ്പെട്ട വിനോദിനിക്ക് സർക്കാർ ജോലി ; പ്രായപൂർത്തിയാകുമ്പോൾ ജോലി നൽകണമെന്ന് ഉത്തരവ്

പാലക്കാട്: സർക്കാർ സംവിധാനങ്ങുടെ വീഴ്ചയെതുടർന്ന് പാലക്കാട് വിനോദിനി എന്ന ഒമ്പത് വയസുകാരിയുടെ കൈ നഷ്ടപ്പെട്ട സാഹചര്യം പരിഗണിച്ച് കുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. കമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർസ അംഗം ഷാജേഷ് ഭാസ്കർ പി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ചീഫ് സെക്രട്ടറിക്ക് ശുപാർശ നൽകിയത്. കുട്ടിക്ക് സാധാരണ ജോലിയിൽ ഏർപ്പെടാനോ വരുമാനം നേടാനോ സാധിക്കില്ല.

സർക്കാർ ഏറ്റെടുത്തിട്ടുള്ള തുടർപഠന ചെലവ് 21 വയസുവരെ ലഭിക്കുന്നു എന്ന് പാലക്കാട് ജില്ല ശിശു സംരക്ഷണ ഓഫീസറും കുട്ടിയുടെ തുടർചികിത്സ ചെലവ് ആരോഗ്യവകുപ്പും ഉറപ്പുവരുത്തണം. കുട്ടിക്ക് മിഷൻ വാത്സല്യ പദ്ധതി തുകയും പ്രത്യേക കുടുംബസാഹ ചര്യത്തിലെ മാനസിക പിന്തുണയും മാർഗനിർദേശങ്ങളും ലഭ്യമാക്കണം. കഴിഞ്ഞ ഡിസംബറിൽ കുട്ടിയുടെ വിഷയം സംബന്ധിച്ച മാധ്യമവാർത്തയെ തുടർന്ന് ബാലാവകാശ കമ്മിഷൻ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.

കമ്മീഷന്‍റെ ശുപാർശയിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 2012ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചട്ടം 45 പ്രകാരം 45 ദിവസത്തിനകം കമ്മിഷന് ലഭ്യമാക്കണം. മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ കുട്ടിക്ക് കൃത്രിമകൈ വച്ചു നൽകുന്നതിന് ധനസഹായം ലഭ്യമാക്കിയതും വീടു വയ്ക്കാൻ കുടുംബത്തിന് അഞ്ച് സെന്‍റ് ഭൂമി ലഭ്യമാക്കിയതും പ്രശംസനീയവും സമൂഹത്തെ ചേർത്തുപിടിക്കൽ മാതൃകയുമാമെന്ന് കമ്മിഷൻ നിരീക്ഷിച്ചു.

സർക്കാർ സംവിധാനങ്ങളുടെ പോരായ്മ കാരണം കൈ നഷ്ടപ്പെട്ട വിനോദിനിക്ക് സർക്കാർ ജോലി ; കുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകണമെന്ന് ഉത്തരവ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button