ഭരണകർത്താക്കൾ വിമർശിക്കപ്പെടണം, ആരും വിമർശനത്തിന് അതീതരല്ല; മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ വളരെ പിന്നിലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതാകും സർക്കാരിന്റെ പ്രധാന പരിഗണന എന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ദീപിക പത്രം ആണ് കർഷകരുടെ പ്രശ്നങ്ങൾ ഏറ്റവും അധികം മുഖപ്രസംഗങ്ങളിലൂടെ പുറത്ത് പറയുന്നതെന്നും നാട്ടിൽ പത്രസ്വാതന്ത്ര്യം കുറഞ്ഞു വരുന്നു എന്ന് വിമർശനം ഉണ്ട്. ഫ്രീഡം ഓഫ് പ്രെസ് ഇന്റക്സില്‍ ഇന്ത്യയുടെ സ്ഥാനം 157 ആണ്. രാജ്യം വളരെ പിറകിലാണ്.ജനാധിപത്യത്തിന്റെ മനോഹാരിത എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുമ്പോഴാണ് ഉണ്ടാകുന്നത്.നാട്ടിൽ മാധ്യമ സ്വാതന്ത്ര്യം ഉണ്ടാകണം. ഞാൻ അടക്കം ഭരണകർത്താക്കൾ വിമർശിക്കപ്പെടണം എന്നും വിഡി സതീശൻ പറഞ്ഞു.
കൂടാതെ, ആരും വിമർശനത്തിന് അതീതരല്ലെന്നും വിമർശനങ്ങൾ ഉണ്ടാകുമ്പോൾ തെറ്റ് തിരുത്താൻ പറ്റും. കേരളത്തിലെ മാധ്യമങ്ങൾ അങ്ങനെ ആവട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. ദീപിക പത്രത്തിന്റെ ജുബിലി ആഘോഷത്തിൽ ആണ് മുഖ്യമന്ത്രിയുടെ പ്രസംഗം.




