KeralaNews

സത്യപ്രതിജ്ഞാ വേദിയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചത് അനുചിതം : ബിനോയ് വിശ്വം

യു ഡി എഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിച്ച നടപടി കീഴ്‌വഴക്കങ്ങളുടെ ലംഘനവും അനുചിതവുമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വന്ദേ മാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾക്ക് മാത്രമാണ് ദേശീയ ഗീതമെന്ന പദവിയുള്ളത്. 1950 ജനുവരി 24-ന് ഭരണഘടനാ അസംബ്ലി ജന ഗണ മനയ്ക്ക് തുല്യമായ ബഹുമതി നൽകിയത് ആ രണ്ട് ഖണ്ഡികകൾക്കാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു. മൂന്നാം ഖണ്ഡിക മുതൽ ദുർഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ഹിന്ദു ദേവതകളെ നേരിട്ട് സ്തുതിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1937 ൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി ഈ ഭാഗങ്ങൾ ദേശീയ വേദികളിൽ ഒഴിവാക്കാൻ തീരുമാനിച്ചതാണെന്നോർക്കണമെന്നും അദ്ദേഹം പറഞ്ഞു. മതേതര രാഷ്ട്രത്തിൽ സർക്കാർ ചടങ്ങുകളിൽ ഒരു മതവിഭാഗത്തിന്റെ മാത്രം ആരാധനാമൂർത്തികളെ സ്തുതിക്കുന്ന വരികൾ ഉൾപ്പെടുത്തുന്നത് ശരിയായ നടപടിയല്ല. അതുകൊണ്ട് സത്യപ്രതിജ്ഞാ വേദിയിൽ വന്ദേ മാതരം മുഴുവനായി ആലപിച്ചത് അനുചിതമായെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button