News

പുനര്‍ജനി പദ്ധതി: വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത.് പ്രതിപക്ഷ നേതാവ് വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ അവിശുദ്ധബന്ധം നിലനില്ക്കുന്നുവെന്ന ഗുരുതര കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുളളത്. വി ഡി സതീശന്റെ യുകെയിലെ താമസസൗകര്യങ്ങളും മറ്റ് ചെലവുകളും മണപ്പാട്ട് ഫൗണ്ടേഷന്‍ വഹിച്ചതായി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അമീര്‍ അഹമ്മദ് മൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പുനര്‍ജനി പദ്ധതിക്കായി 1,27,33,545.24 രൂപ പിരിച്ചെടുത്തതായി വിജിലന്‍സ് കണ്ടെത്തി. 2018 നവംബര്‍ 27നാണ് മണപ്പാട്ട് ഫൗണ്ടേഷന്‍ അക്കൗണ്ട് തുറന്നത്. പുനര്‍ജനി സ്‌പെഷ്യല്‍ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആര്‍എ കറന്റ് അക്കൗണ്ട് വഴിയും പണം സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പണം സ്വരൂപിച്ച മിഡ്‌ലാന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റും, പണം ഇന്ത്യയിലേക്ക് കൈമാറിയ മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ യാതൊരു വിധ ധാരണാപത്രവും (എംഒയു) ഒപ്പുവെച്ചിട്ടില്ലെന്നതും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. സാധാരണയായി എന്‍ജിഒകള്‍ തമ്മിലുള്ള ഇത്തരം സാമ്പത്തിക ഇടപാടുകളില്‍ എംഒയു ഒപ്പുവെക്കുന്നത് പതിവാണെന്നും, ഇത് ഒഴിവാക്കിയതില്‍ അസാധാരണതയുണ്ടെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button