പ്രവാസിയുടെ ഭാര്യയെയും മൂന്നുമക്കളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍
കര്‍ണാടകയിലെ ഉഡുപ്പി നെജാറില്‍ പ്രവാസിയുടെ ഭാര്യയെയും മൂന്ന് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തു.
ബെലഗാവി കുഡുച്ചിയിലെ ബന്ധുവിട്ടീല്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മംഗലാപുരം എയര്‍പോര്‍ട്ട് സെക്യൂരിറ്റിയില്‍ ജോലി ചെയ്തിരുന്ന 47കാരനായ പ്രവീണ്‍ മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയാണ്. നേരത്തെ സി.ആര്.പി.എഫില്‍ സേവനമനുഷ്ടിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഉഡുപ്പി നെജാറിലെ തൃപ്തി ലേഔട്ടിലെ വസതിയില്‍ ഹസീന (46), മകള്‍ അഫ്നാന് (23), അയ്നാസ് (21), മകന് അസീം (12) എന്നിവരെ താമസസ്ഥലത്ത് വെച്ച് കൊലപ്പെടുത്തിയത്.
ദാരുണമായ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ അവിഹിത ബന്ധമാണെന്ന് പോലീസ് സംശയിക്കുന്നു. കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.
കൊലയാളി മുഖംമൂടി ധരിച്ച് വീടിനുള്ളില്‍ അതിക്രമിച്ച് കയറി സ്ത്രീകളെ കാലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുറത്ത് കളിക്കുകയായിരുന്ന അസീം അകത്ത് വന്നപ്പോള്‍ കുത്തേറ്റു മരിച്ചു. ഹസീനയുടെ ഭര്‍തൃ മാതാവിനേയും കൊലയാളി ആക്രമിച്ചിരുന്നു. അയല്പക്കത്തെ ഒരു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂട്ടക്കൊല നടന്ന സ്ഥലത്തിന് സമീപം പ്രതി ഓട്ടോയില്‍ നിന്ന് ഇറങ്ങിയതിന്റേയും ബൈക്കില്‍ നിന്ന് വീഴുന്നതിന്റെ വീഡിയോ പോലീസ് ശേഖരിച്ചിരുന്നു.
- ‘കേരളത്തിൽ വന്നാൽ സഖാക്കൾ ബാലൺ ഡി ഓർ മോഷ്ടിക്കുമെന്ന് മെസ്സി’; വി. അബ്ദുറഹ്മാനെ പരിഹസിച്ച് സലിം കുമാർ; വോട്ടഭ്യർത്ഥിച്ച് താരം
- ട്രംപ് ഭരണകൂടത്തിൽ വൻ ശുദ്ധീകരണം; സുപ്രധാന ഉദ്യോഗസ്ഥരെ പുറത്താക്കി; യുദ്ധത്തിനിടെ വൈറ്റ് ഹൗസിൽ അഴിച്ചുപണി; ഇടക്കാല തിരഞ്ഞെടുപ്പ് ലക്ഷ്യം
- ദാരിദ്ര്യം തുടച്ചുനീക്കിയ കേരളത്തെ പഠിപ്പിക്കാൻ വരേണ്ട; ശമ്പളം മുടങ്ങുന്ന തെലങ്കാനയ്ക്ക് ഒന്നും പഠിപ്പിക്കാനില്ല’; രേവന്ത് റെഡ്ഡിക്ക് പിണറായിയുടെ മറുപടി
- ഈസ്റ്റര്‍, മധ്യവേനലവധി ; താമരശ്ശേരി ചുരത്തില്‍ നിയന്ത്രണങ്ങളുമായി പൊലീസ്
- എഫ്സിആർഎ ഭേദഗതി ആർക്കും എതിരല്ല; ക്രൈസ്തവ സഭകൾ ആശങ്കപ്പെടേണ്ടതില്ല’; വിശദീകരണവുമായി കിരൺ റിജിജു








