പല്ലുവേദനയുടെ ചികിത്സക്കിടെ മൂന്നര വയസ്സുകാരന് ഹൃദയാഘാതം മൂലം മരിച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍
തൃശൂര്‍: പല്ല് വേദനയുടെ റൂട്ട് കനാല്‍ ചികിത്സയ്ക്ക് പിന്നാലെ മൂന്നര വയസുകാരന് ഹൃദയാഘാതം മൂലം മരിച്ചു. കുന്നംകുളം മലങ്കര ആശുപത്രിയിലാണ് സംഭവം.
കെവിന് – ഫെല്‍ജ ദമ്പതികളുടെ മകന് ആരോണാണ് മരിച്ചത്. തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയാണ് ആരോണ്‍. കുട്ടി മരിച്ചതിന് കാരണം ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം പല്ലു വേദനയുമായി എത്തിയ ആരോണിന് റൂട്ട് കനാല്‍ ചെയ്യണമെന്ന് അധികൃതര്‍ പറയുകയും രാവിലെ 6 മണിയോടെ സര്‍ജറിക്കായി കൊണ്ടുപോവുകയുമായിരുന്നു. പതിനൊന്നരയോടെ ബന്ധുക്കള്‍ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ തയാറായില്ല. പിന്നീട് സര്‍ജറിക്ക് ശേഷം കുട്ടിക്ക് ഹൃദയാഘാതമുണ്ടാക്കിയതായും മരിച്ചതായും അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു.
പിന്നീട് കുട്ടി മരിച്ചതായാണ് അധികൃതര്‍ അറിയിച്ചത്. സര്‍ജറിയ്ക്ക് ശേഷം കുട്ടിയ്ക്ക് ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞത്. ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
- പേനയും പേപ്പറും നെഞ്ചോട് ചേർത്ത് ശ്രീനി മടങ്ങി ; അതുല്യ പ്രതിഭയ്ക്ക് വിട നൽകി കേരളം
- നിയമസഭ തെരഞ്ഞെടുപ്പ് ; വേഗത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ യുഡിഎഫ് ; സീറ്റ് വിഭജനം മുൻകൂട്ടി തീർക്കും, മണ്ഡലങ്ങളെ മൂന്ന് മേഖലകളാക്കി തിരിക്കും
- ബിഎംസി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും ; തീരുമാനമെടുത്തത് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
- വയനാട്ടിലെ കടുവ ആക്രമണം: ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേരും
- എസ്ഐആറിൽ വോട്ടർ പട്ടികയിൽ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
- കനത്ത മൂടൽമഞ്ഞ് ; ഡൽഹിയിൽ ജനജീവിതം താറുമാറായി; 100ലേറെ വിമാനങ്ങൾ റദ്ദാക്കി
- ശബരിമല സ്വർണക്കൊള്ള കേസ് ; ഗോവർദ്ധനേയും പങ്കജ് ഭണ്ഡാരിയേയും കസ്റ്റഡിയിൽ വാങ്ങും
- ‘കുഞ്ഞുനാൾ മുതൽ ശ്രീനിവാസന് സാറിന്റെ വലിയ ആരാധകന്; വിയോഗ വാര്‍ത്ത വേദനിപ്പിച്ചു’ : തമിഴ് നടൻ സൂര്യ
- ഘോരവനത്തിൽ വഴിയറിയാതെ തമിഴ്നാട് നിന്നെത്തിയ ശബരിമല തീർഥാടകർ കുടുങ്ങി, സംഘത്തിൽ കൊച്ചുകുട്ടിയും












