അൻവറിന്റെ പേരിൽ യുഡിഎഫിൽ അടി ; അൻവറിന് ‘കൈ’ കൊടുക്കാമെന്ന് ചെന്നിത്തല, വേണ്ടെ വേണ്ടന്ന് സതീശൻ

0

അൻവറിനെ യുഡിഎഫിൽ എടുക്കണമെന്ന് രമേശ് ചെന്നിത്തലയുടെ നിർദ്ദേശത്തെ എതിർത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതോടെ ഉപതിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിൽ ചരിത്രപരമായ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. രമേശ് ചെന്നിത്തലയുടെ ആവശ്യത്തെ യുഡിഎഫിലെ മുതിർന്ന നേതാക്കൾ പിന്താങ്ങിയെങ്കിലും വി ഡി സതീശന്റെ പിടിവാശിതുടരുന്നതായാണ് സൂചന. ഇതോടെയുഡിഎഫ് നേതൃത്വം രണ്ട് തട്ടിലായി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ക്രെഡിറ്റ് വി ഡി സതീശൻ കൊണ്ടുപോയതെന്ന് പരിഭവം രമേശ് ചെന്നിത്തലയ്ക്കുണ്ട്. കാരണം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ അധികാരം കിട്ടണമെങ്കിൽ വി ഡി സതീശൻ കോൺഗ്രസിനെ നയിക്കണം എന്നാണ് യുവ നേതാക്കളുടെ അടക്കമുള്ള ആവശ്യം.

എന്നാൽ പി വി അൻവർ വിഷയത്തിൽ സതീശൻ സ്വീകരിച്ച നിലപാട് കോൺഗ്രസിനെ ന്യൂനപക്ഷങ്ങളിൽ നിന്നും അകറ്റി എന്നുള്ള അഭിപ്രായം ചെന്നിത്തല മുന്നോട്ടുവയ്ക്കുന്നുണ്ട്. ഉയർത്തിപ്പിടിച്ച് ഉന്നയിച്ച ആരോപണങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ യുഡിഎഫ് നേതൃത്വത്തിന് കഴിയില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം. എന്നാൽ അൻവറിനെ പാടെ അവഗണിക്കുന്ന രീതിയാണ് സതീശൻ തുടക്കം മുതലെ മുന്നോട്ട് പോയത്. അൻവർ വിഷയത്തിൽ നേരത്തെ തന്നെ സതീശനും ചെന്നിത്തലയും കൊമ്പ് കോർത്തു. അൻവറിനെ യുഡിഎഫിൽ എടുക്കണം എന്ന് ആദ്യമായി അഭിപ്രായം പറഞ്ഞത് രമേശ് ചെന്നിത്തല ആയിരുന്നു. ഇത് അൻവറുമായി രമേശ് ചെന്നിത്തല നടത്തിയ ചർച്ചയ്ക്ക് ശേഷം ആയിരുന്നു. എന്നാൽ ഇതറിഞ്ഞ വി ഡി സതീശൻ രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തെ എതിർത്തു. കോൺഗ്രസിനെയും കോൺഗ്രസ് നേതാക്കളെയും എതിർത്തു. ‌ തന്നെ വ്യക്തിപരമായി ആക്രമിച്ച അൻവറിനെ യുഡിഎഫിൽ എടുക്കാൻ ചെന്നിത്തല മുന്നോട്ടു വരേണ്ടതില്ലെന്ന് സതീശൻ തീർത്ത് പറഞ്ഞു. അതിനുശേഷം ആണ് അൻവറിന് യുഡിഎഫ് പ്രവേശനം നിഷേധിക്കപ്പെട്ടത്. എങ്കിലും രമേശ് ചെന്നിത്തലയുടെയും ലീഗിന്റെയും പിടിവാശിക്ക് മുന്നിൽ അൻവറിനെ അസോസിയേറ്റ് അംഗമാക്കാമെന്ന് സതീശൻ നിലപാടെടുത്തു.

ഇത് പാടെ അവഗണിച്ച അൻവർ താൻ ഒറ്റയ്ക്ക് നിൽക്കുമെന്ന് നിലപാടെടുത്തു.തന്നെ യുഡിഎഫിൽ എത്തിക്കാത്തത് സതീശൻ ആണെന്നും അൻവർ തുറന്നടിച്ചിരുന്നു. ദീർഘകാലം യുഡിഎഫിന്റെയും പാർട്ടിയുടെയും നേതൃത്വത്തിൽ ഇരുന്നു കോൺഗ്രസിനെ 2011 അധികാരത്തിലെത്തിച്ച രമേശ് ചെന്നിത്തലയുടെ വാക്കുകൾക്ക് കോൺഗ്രസിലെ യുവതലമുറയും പ്രതിപക്ഷ നേതാവ് സതീശനും നൽകുന്ന അവജ്ഞയാണ്. സതീഷിന്റെ ഈ ഒറ്റയാനിസം ഇപ്പോഴത്തെ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് വിജയം സമ്മാനിച്ചെങ്കിലും സംസ്ഥാനം ഒട്ടാകെയുള്ള തെരഞ്ഞെടുപ്പിൽ തിരച്ചെടി ആകും എന്നാണ് അനുഭവം കൊണ്ട് ചെന്നിത്തല പറയുന്നത്. എന്നാൽ സതീശൻ ഇതൊന്നും ചെവി കൊള്ളുന്നില്ല. സതീശന്റെ പിറകിൽ കെ സി വേണുഗോപാൽ ആണെന്നുള്ള ആരോപണവും തന്റെ അടുത്ത സുഹൃത്തുക്കളോട് രമേശ് ചെന്നിത്തല പങ്കുവെക്കുന്നുണ്ട്. ചെന്നിത്തലയുടെ അതേ അഭിപ്രായമാണ് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് ജോസഫിനും ഉള്ളത്. അതുകൊണ്ടുതന്നെയാണ് തിരഞ്ഞെടുപ്പ് വോട്ടെണ്ണ ൽ ദിവസം സണ്ണി ജോസഫ് അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിനുള്ള വാതിൽ അടച്ചിട്ടില്ല എന്ന് പ്രതികരിച്ചത്.

അന്ന് അതിനെ പിന്തുണച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി പിന്നീട് നിലപാട് മാറ്റി. വിഡി സതീശൻ ഒരു ചാനലിൽ നൽകിയ അഭിമുഖത്തിൽ അൻവർ വിഷയം അടഞ്ഞതാണെന്നുള്ള അഭിപ്രായം ഏറ്റുപിടിച്ചു കൊണ്ടായിരുന്നു യുഡിഎഫ് കൺവീനറുടെ മലക്കംമറിച്ചിൽ. ഇതോടെ പാർട്ടിയിൽ അനുഭവം കൊണ്ട് നിലപാടെടുത്ത ചെന്നിത്തല ഒറ്റപ്പെട്ട സ്ഥിതിയാണ്. യുവ നേതാക്കളെ കൂട്ടിപ്പിടിച്ച് സതീശൻ നടത്തുന്ന ഒറ്റയാൾ പോരാട്ടം രമേശ് ചെന്നിത്തലയെ പോലുള്ള നേതാക്കളുടെ പടിയിറക്കമാണ് യുഡിഎഫിൽ ആരംഭം കുറിക്കുന്നത്. നിലമ്പൂരിൽ 10% വോട്ട് പിടിച്ച പി വി അൻവറിനെ മാറ്റി നിർത്തിയാലും ദേശീയ രാഷ്ട്രീയത്തിൽ അത്രയേറെ സ്വാധീനമുള്ള കോൺഗ്രസിനെ പിണക്കാൻ കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന നേതൃത്വം ഇടയാക്കില്ലെന്ന വിശ്വാസമാണ് ചെന്നിത്തലയ്ക്കുള്ളത്.

മാത്രമല്ല ചെന്നിത്തലയ്ക്ക് ലീഗ് നേതൃത്വത്തിന്റെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും പിന്തുണ നേടിയെടുക്കാൻ ആയിട്ടുണ്ട്. അൻവറിനെ യുഡിഎഫിൽ എടുക്കണമെന്ന് ആവശ്യമാണ് പി കെ കുഞ്ഞാലിക്കുട്ടിക്കും ലീഗ് നേതൃത്വത്തിനും ഉള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിലും മലപ്പുറത്തും എന്തിന് കണ്ണൂരിൽ വരെ തങ്ങൾക്ക് വോട്ടുറപ്പിക്കണമെങ്കിൽ അൻവർ യുഡിഎഫിൽ വേണമെന്ന് ലീഗ് നേതൃത്വവും കരുതുന്നുണ്ട്. അതുകൊണ്ടുതന്നെ വി ഡി സതീശനും യുവ നേതാക്കളും രമേശ് ചെന്നിത്തലയെ പാടെ അവഗണിച്ചാലും യുഡിഎഫ് മുന്നണികളുടെ പിന്തുണ രമേശ് ചെന്നിത്തലയ്ക്ക് കിട്ടുമെന്ന് ഉറപ്പാണ്. വി ഡി സതീശൻ എതിരെ അൻവർ കൂടുതൽ കരുത്തോടെ ആരോപണങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയും തെളിഞ്ഞു വരുന്നുണ്ട്. ഒന്നുകിൽ അൻവറിനെ യുഡിഎഫിൽ എടുത്ത് ഐക്യം വർധിപ്പിക്കുക എന്നുള്ള പോംവഴി മാത്രമേ ഇനി യുഡിഎഫിനും വീ ഡി സതീശന് മുന്നിലുമുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here