തമിഴ്നാട് ഗവർണർ തടഞ്ഞുവെച്ച പത്ത് ബില്ലുകൾ സുപ്രീം കോടതി ഉത്തരവിലൂടെ നിയമമായി. ബില്ലുകൾ നിയമമാക്കി തമിഴ്നാട് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഇതാദ്യമായാണ് ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമാകുന്നത്.സുപ്രിം കോടതി ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് തമിഴ്നാട് സർക്കാരിന്റെ ചരിത്രപരമായ നീക്കം. തമിഴ്നാട് ഗവർണർ തടഞ്ഞുവെച്ചിരുന്ന ബില്ലുകൾ ഇന്ന് രാവിലെയോടെയാണ് നിയമമായുള്ള വിജ്ഞാപനം പുറത്തിറക്കിയത്. ഗവർണർ തടഞ്ഞുവെച്ച പത്തു ബില്ലുകൾ ആണ് നിയമം ആയത്.
രാജ്യത്തു ഇത് ആദ്യമയാണ് ഗവർണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പില്ലാതെ ബില്ലുകൾ നിയമം ആക്കുന്നത്. സ്റ്റാലിൻ സർക്കാർ നടത്തിയ നിയമപോരാട്ടത്തിന് ഒടുവിൽ ഗവർണറെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. പിന്നാലെ കോടതി സവിശേഷ അധികാരത്തിലൂടെ ബില്ലുകള്‍ അംഗീകരിക്കുകയായിരുന്നു.
സർവകലാശാല ഭേദഗതി ബില്ല് ഉൾപ്പെടെ പുതിയ നിയമത്തിൽ ഉണ്ട്. ഇതോടെ തമിഴ്നാട്ടിലെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനം ഇനി മുഖ്യമന്ത്രിയായിരിക്കും വഹിക്കുക. ഇതുവരെ ഗവർണർ ആയിരുന്നു ചാൻസിലർ സ്ഥാനത് ഉണ്ടായിരുന്നത്. സുപ്രിംകോടതി നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ അയച്ചാല്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി നിർദേശം. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ ആണ് തമിഴ്നാട് സർക്കാരിന്റെ ചരിത്രപരമായ നീക്കം.