സൂംബ അടിച്ചേല്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എതിർക്കുന്നവരുമായി ചർച്ച നടത്തണം. പച്ചവെള്ളത്തിന് തീപിടി പ്പിക്കുന്ന വർഗീയതയുടെ സ്ഥലമായി കേരളം മാറിയിട്ടുണ്ട്. അവർക്ക് ഇത്തരം വിഷയങ്ങൾ ഇട്ട് നൽക്കരുതെന്നും വി ഡി സതീശൻ അഭ്യർത്ഥിച്ചു.
JSK യ്ക്കുള്ള വെട്ട് ഭരണംഘടന വിരുദ്ധം. ജാനകിയെന്ന പേര് ഇതിന് മുമ്പും ഉപയോഗിച്ചിട്ടുണ്ട്. സെൻസർ ബോർഡ് അംഗങ്ങൾ ഏത് കാലഘട്ടത്തിലേക്കാണ് ഇന്ത്യയെ കൊണ്ടുപോകുന്നത്. സുരേഷ് ഗോപിയെ വിവാദത്തിലേക്ക് വലിച്ചിടുന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
കലാകാരൻ എന്ന നിലയിൽ സിനിമയിൽ അഭിനയിച്ചു. അണിയറ പ്രവർത്തകർക്ക് പൂർണ പിന്തുണ. ഇന്ന് സിനിമയിൽ എങ്കിൽ നാളെ നോവലിനും വെട്ടുകൾ വരുമെന്നും അദ്ദേഹം വിമർശിച്ചു.