KeralaNews

‘സുരേഷ് ഗോപി നിവേദനം സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം’: രാജീവ് ചന്ദ്രശേഖര്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി കലുങ്ക് സൗഹൃദ സദസിനിടെ നിവേദനവുമായെത്തിയ വയോധികനെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അദ്ദേഹം എന്തിനാണ് അങ്ങനെ ചെയ്തതെന്ന് തനിക്കറിയില്ലെന്നും സുരേഷ് ഗോപി നിവേദനം സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘അദ്ദേഹം എന്തിനത് ചെയ്തു, എങ്ങനെ ചെയ്തു, അതിന്റെ സാഹചര്യം എനിക്കറിയില്ല. ബിജെപി 30 ഹെല്‍പ്പ് ഡെസ്‌കുകള്‍ രൂപീകരിച്ചിട്ടുണ്ട്. തൃശൂര്‍ ഉള്‍പ്പെടെ എല്ലാ ജില്ലകളിലും ബിജെപി ഹെല്‍പ് ഡെസ്‌കുകളുണ്ട്. അവിടെ പോയി നിവേദനവും പരാതിയുമൊക്കെ കൊടുക്കാം. അത്രേയുളളു’: എന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.

ആഗോള അയ്യപ്പ സംഗമത്തിന് തങ്ങള്‍ എതിരല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ‘ഞങ്ങള്‍ ആഗോള അയ്യപ്പ സംഗമത്തിന് എതിരാണെന്ന് പറഞ്ഞിട്ടില്ല. വിശ്വാസികളെ എതിര്‍ക്കുന്ന നേതാക്കളെ ചീഫ് ഗസ്റ്റായി വിളിച്ചാല്‍ സമ്മതിക്കില്ല എന്നാണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ സുഹൃത്തായ സ്റ്റാലിന്‍ വരുന്നില്ലെന്നാണ് മനസിലാക്കുന്നത്. അതില്‍ സന്തോഷം. ആഗോള അയ്യപ്പ സംഗമം നാടകമാണ്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മുന്‍പ് വിശ്വാസിയായി മാറാന്‍ നോക്കുകയാണ്. ഇതൊക്കെ രാഷ്ട്രീയ നാടകമാണ്. ജനങ്ങള്‍ അതിന് കൃത്യമായ മറുപടി കൊടുക്കും. ഇങ്ങനെ വിഡ്ഢിയാക്കുന്ന രാഷ്ട്രീയത്തിന്റെ സമയം കഴിഞ്ഞു. ആരാണ് ശരിക്കും വിശ്വാസികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെന്നും നാടകം കളിക്കുന്ന പാര്‍ട്ടികള്‍ ഏതൊക്കെയെന്നും ജനങ്ങള്‍ മനസിലാക്കും’: രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button