എൻസിഇആർടി ചരിത്ര സംഭവങ്ങൾ വെട്ടി മാറ്റിയത് യാതൊരു ആലോചനയും കൂടാതെയെന്ന് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ കേരളത്തിന്റെ എതിർപ്പ് എൻസിഇആർടി യോഗത്തിൽ അറിയിക്കും. പാഠപുസ്തകങ്ങളിൽ ഇംഗ്ലീഷ് മാറ്റി ഹിന്ദിയാക്കിയത് ഫെഡറൽ സംവിധാനത്തിന് എതിരാണ്. വിദ്യാഭ്യാസ സംബന്ധ കാര്യങ്ങൾ കൂടിയാലോചിച്ചാണ് ചെയ്യേണ്ടത്. വിദ്യാഭ്യാസരംഗത്തെ വർഗീയവൽക്കരിക്കാൻ പാടില്ല. എൻസിഇആർടി വെട്ടി മാറ്റിയ ചരിത്ര സംഭവങ്ങൾ കേരളം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി. കേരളത്തിൽ ബദൽ നയവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ആനുകൂല്യങ്ങൾ കേന്ദ്രം നൽകുന്നില്ല. എന്തുകൊണ്ട് നൽകുന്നില്ലെന്ന് കാരണവും വ്യക്തമാക്കിയിട്ടില്ല. എസ് എസ് കെ ക്ക് ലഭിക്കേണ്ട ഫണ്ട് നൽകുന്നില്ല. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം, യൂണിഫോം, ഉച്ചഭക്ഷണം, പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ യാത്രാസൗകര്യം ഇതിനെയൊക്കെ ബാധിക്കുന്നു.
ഫണ്ട് ഏകപക്ഷീയമായ ചിലവഴിക്കുന്നതിന് ന്യായീകരിക്കാൻ ആവില്ല. കേന്ദ്ര ഫണ്ട് ഇഷ്ടമുള്ള സ്ഥലത്തിൽ ചെലവഴിക്കാൻ കഴിയില്ല. മറ്റ് സംസ്ഥാനങ്ങളുമായി ആലോചിച്ച് ജനാധിപത്യപരമായ തീരുമാനമെടുക്കണം . കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രദാനുമായി നാളെ കൂടി കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വേടന്റെ അറസ്റ്റിലും അദ്ദേഹം പ്രതികരിച്ചു. കുറ്റക്കാരനാണോ അല്ലയോ എന്ന് പറയേണ്ടത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.