തിരിച്ചെത്തിയത് യഥാർഥ സ്വർണ പാളികളല്ല; സംശയിച്ച് ഹൈക്കോടതി

അറ്റകുറ്റപ്പണിക്ക് ശേഷം ശബരിമലയിൽ തിരിച്ചെത്തിയത് യഥാർഥ സ്വർണ പാളികളല്ലെന്ന് സംശയിച്ച് ഹൈക്കോടതി. ശബരിമലയിൽ വൻ സ്വർണക്കൊള്ള നടന്നുവെന്നും VSSC പരിശോധന റിപ്പോർട്ട് ഇത് ബലപെടുത്തുന്നു എന്ന് കോടതി പറഞ്ഞു. അഷ്ടദിക്പാലക വിഗ്രഹങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.
സ്വർണക്കൊള്ള അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി അറിയിച്ചു. SIT യിൽ രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി. കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഇടപാടുകളിലേക്കും അന്വേഷണം വേണം. സംശയങ്ങൾ സമഗ്രമായ അന്വേഷണത്തിലൂടെ നീങ്ങണമെന്നും കോടതി നിർദേശിച്ചു.
കോടതിയുടെ മുമ്പാകെ സമർപ്പിച്ച രേഖകൾ, സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായ ഇടപാടുകളെ ചുറ്റിപ്പറ്റിയുള്ള സംശയാസ്പദവും അസ്വസ്ഥതയുളവാക്കുന്നതുമായ സാഹചര്യങ്ങൾ വെളിപ്പെടുത്തുന്നു, ശാസ്ത്രീയ കണ്ടെത്തലുകളുടെയും മറ്റ് അനന്തരഫലങ്ങളുടെയും വെളിച്ചത്തിൽ കൂടുതൽ ആഴമേറിയതും സമഗ്രവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെടുന്നു.




