Cinema

ലഹരി നല്‍കുന്നത് സിനിമ അസിസ്റ്റന്‍സാണെന്ന് ഷൈന്‍; ബൗങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ പോലീസ്

നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഇടപാടുകാര്‍ക്ക് പണം നല്‍കിയിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ശ്രമം. ഷൈനിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കും. മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. രാസപരിശോധനാ ഫലം പോസിറ്റീവ് ആയാല്‍ കൂടുതല്‍ വകുപ്പ് ചുമത്തും. ഷൈനോട് കോലഞ്ചേരിയിലുള്ള ഡി-അഡിക്ഷന്‍ സെന്ററില്‍ പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും താല്പര്യം പ്രകടിപ്പിച്ചില്ല. പിതാവുമായി ആലോചിച്ച ശേഷം പറയാമെന്നും മറുപടി.

രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഗൂഗിള്‍ പേ വിവരങ്ങള്‍ പൂര്‍ണമായും ശേഖരിച്ചു കഴിഞ്ഞു. ലഹരി നല്‍കുന്നത് സിനിമ അസിസ്റ്റന്‍സ് ആണെന്നും അവര്‍ക്ക് പണം നല്‍കുമെന്നും ഷൈന്‍ മൊഴിയില്‍ പറയുന്നു. താന്‍ ലഹരി ഉപയോഗിക്കുന്നത് തന്റെ സന്തോഷത്തിന് വേണ്ടിയാണെന്നും ആരെയും ലഹരി ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞുയ. അതേസമയം ഷൈന്‍ ടോം ചാക്കോയുടെ മൊഴി പൊലീസ് വിശദമായി പരിശോധിക്കും.

മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് തിങ്കളാഴ്ച ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ രാസ പരിശോധന ഫലം നിര്‍ണായകമാകും. ഫലം പോസിറ്റീവ് അയാല്‍ കൂടുതല്‍ വകുപ്പ് ചുമത്താനാണ് തീരുമാനം. ഫലം ലഭിക്കാന്‍ ഒരു മാസം മുതല്‍ മൂന്ന് മാസം വരെ സമയം എടുക്കും. ഷൈന്‍ ലഹരി ഉപയോഗിച്ചു എന്ന് സ്ഥാപിക്കാന്‍ പരിശോധന ഫലം നിര്‍ണായകമാണ്.

സജീറിനെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണമാണ് ഷൈനിലേക്ക് എത്തിയത്. ഷൈന്‍ സജീറിനെ പണം കൈമാറിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. സജീറിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം മാധ്യമങ്ങളെ ഷൈന്‍ വിമര്‍ശിച്ചു. തന്നെ മാധ്യമങ്ങള്‍ വേട്ടയാടുന്നുവെന്നും തന്റെ സ്വകര്യതയിലേക്ക് കടന്ന് കയറാന്‍ ശ്രമിക്കുന്നുവെന്നും ഷൈന്‍ ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button