റഫറിയെ ഇടിച്ചിട്ട് ക്ലബ് പ്രസിഡന്റ്; തുര്‍ക്കിയിലെ ലീഗ് മത്സരങ്ങള്‍ റദ്ദാക്കി
തുര്‍ക്കിയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ റഫറിയെ മുഖത്തിന് ഇടിച്ച് താഴെയിട്ട് ക്ലബ് പ്രസിഡന്റ്. സംഭവം വിവാദമായതോടെ ഇയാളെ അറസ്റ്റ് ചെയ്തു. ഇതോടെ തുര്‍ക്കി ലീഗിലെ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് റദ്ദാക്കി. തുര്‍ക്കിയിലെ ടോപ് ഡിവിഷന് ഫുട്ബോള്‍ ലീഗായ സൂപ്പര്‍ലിഗിലാണ് കായിക ലോകത്തെ ഞെട്ടിച്ച സംഭവം.

തിങ്കളാഴ്ച രാത്രി നടന്ന എംകെഇ അങ്കാറഗുചു – കയ്കുര്‍ റിസെസ്പൊര്‍ മത്സരത്തിന്റെ ഇന്‍ജുറി ടൈമിലാണ് അങ്കാറഗുചു പ്രസിഡന്റ് ഫാറുക് കൊച, മത്സരം നിയന്ത്രിച്ചിരുന്ന റഫറി ഹലില്‍ യുമുത് മെലെറിന്റെ മുഖത്തിടിച്ചത്. ഇടികൊണ്ട് നിലത്തുവീണ റഫറിയെ ഫാറുക് കൊച ചവിട്ടുകയും ചെയ്തു. അങ്കാറയില്‍ മേയര്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നയാളുകൂടിയാണ് ഫാറുക്.
മത്സരത്തിന്റെ ഇന്‍ജുറി ടൈമിന്റെ ആറാം മിനിറ്റില്‍ റഫറി കയ്കുര്‍ റിസെസ്പൊറിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയും കിക്ക് വലയിലെത്തിച്ച റിസെസ്പൊര്‍, അങ്കാറഗുചുവിനെതിരേ സമനില നേടുകയും ചെയ്തതാണ് ഫാറുകിനെ പ്രകോപിപ്പിച്ചത്.റഫറിയെ ആക്രമിച്ച സംഭവം തുര്‍ക്കി ഫുട്ബോളിന് അപമാനകരമാണെന്നും ലീഗിലെ വരാനിരിക്കുന്ന മത്സരങ്ങള്‍ മാറ്റിവെക്കുകയാണെന്നും തുര്‍ക്കി ഫുട്ബോള്‍ അസോസിയേഷന് ചെയര്മാന് മെഹ്മത് ബുയുകെക്സി പറഞ്ഞു. റഫറിയെ മര്‍ദിച്ച ഫാറുകിനെ സംഭവത്തിനു പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്തു.

37-കാരനായ യുമുത് മെലെറിന്റെ മുഖത്തിന്റെ ഇടതുഭാഗം ഇടികൊണ്ട് വീര്‍ത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫാറുക് തന്റെ ഇടതുകണ്ണിന് താഴെ ഇടിക്കുകയും നിലത്ത് വീണപ്പോള്‍ മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും പലതവണ ചവിട്ടുകയും ചെയ്തുവെന്ന് മെലെര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്റഫാന്റിനോ അപലപിച്ചു. മത്സരം നിയന്ത്രിക്കുന്നവരില്ലാതെ ഫുട്ബോള്‍ ഇല്ലെന്നും റഫറിമാരും ആരാധകരും ടീം സ്റ്റാഫുമുള്‍പ്പടെ എല്ലാവരും സുരക്ഷിതരായി മത്സരം ആസ്വദിക്കണമെന്നും ഇവരുടെ സുരക്ഷ കര്‍ശനമായി ഉറപ്പാക്കണമെന്നും ഇന്‍ഫാന്റിനോ പറഞ്ഞു. സംഭവത്തെ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗനും അപലപിച്ചു.
- ‘സതീശൻ രാവിലെ എഴുന്നേൽക്കുന്നത് മുതൽ നുണ പറയുന്നു’; എസ്ഡിപിഐ ബന്ധം നിഷേധിച്ച് എം.വി. ഗോവിന്ദൻ;

- കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി; എന്റെ സ്വപ്നമാണത്’; റബ്ബർ താങ്ങുവില 250 രൂപയാക്കുമെന്ന് പുതുപ്പള്ളിയിൽ രാഹുൽ ഗാന്ധിയുടെ വാഗ്ദാനം

- ഡോ. പി. സരിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് ആക്ഷേപം; സ്ട്രാറ്റജിക് അഡൈ്വസര്‍ സ്ഥാനത്ത് നിന്ന് നീക്കാൻ ആവശ്യം

- ‘ഇതാണ് യഥാർത്ഥ കേരള സ്റ്റോറി’; വോട്ട് ചോദിച്ചെത്തിയ പിഷാരടിയുടെ ‘നാൾ’ ചോദിച്ച് ഉമ്മ; പാലക്കാട് പ്രചാരണത്തിനിടെ വൈറലായി ഹൃദ്യമായ ദൃശ്യം

- 515 കോടിയുടെ സ്വത്ത്, 5 വർഷത്തെ വരുമാനം 734 കോടി; വിജയ്യുടെ ആസ്തിവിവരങ്ങൾ പുറത്ത്; സുരക്ഷാ വിവാദത്തിൽ ചെന്നൈയിലെ യോഗം റദ്ദാക്കി

- കള്ളപ്പണ ഇടപാട് കേസ്: പി വി അന്‍വറിനെതിരെ തെളിവില്ല

- എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാൻ പിണറായിക്ക് ധൈര്യമുണ്ടോ?; വിഡി സതീശൻ

- അന്താരാഷ്ട്ര യോഗ ദിനം – 100 ദിവസത്തെ കൗണ്ട്ഡൗൺ: 84-ാം ദിവസം കീഴാറൂരിൽ വിപുലമായി ആഘോഷിച്ചു

- എടയാർ തീപിടുത്തം: സി ജി ലൂബ്രിക്കന്റ്സ് കമ്പനിക്ക് നിരോധനം; പ്രവർത്തനത്തിൽ ഗുരുതര വീഴ്ച, മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തൽ

- യുഡിഎഫ് അധികാരത്തിലേറിയാൽ ആദ്യ തീരുമാനം പ്രഖ്യാപിച്ച് രാഹുൽ, റബറിന്റെ താങ്ങുവില 250 ആക്കും




