ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിക്കാൻ രാജ്യം നിർബന്ധിതരായി എന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി റാവൽപിണ്ടിയിലെയും പഞ്ചാബിലെയും രണ്ട് വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതിനെത്തുടർന്ന് വെടിനിർത്തൽ അഭ്യർത്ഥിക്കാൻ പാകിസ്ഥാൻ നിര്‍ബന്ധിതരായി എന്നാണ് ഇഷാഖ് ദാർ സമ്മതിച്ചിരിക്കുന്നത്.
റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിലും പഞ്ചാബ് പ്രവിശ്യയിലെ പിഎഎഫ് ബേസ് റഫീക്കി എന്നറിയപ്പെടുന്ന ഷോർകോട്ട് വ്യോമതാവളത്തിലും ഇന്ത്യ ആക്രമണം നടത്തിയെന്ന് ദാർ പറഞ്ഞു. ഈ ഘട്ടത്തിലാണ് പാകിസ്ഥാൻ യുഎസിന്‍റെ ഇടപെടൽ തേടിയതും സൗദി അറേബ്യയിൽ നിന്ന് സഹായം സ്വീകരിച്ചതും. പാകിസ്ഥാനിലെ ഏറ്റവും തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളിലൊന്നാണ് നൂർ ഖാൻ വ്യോമതാവളം. ഇത് വ്യോമസേനാ പ്രവർത്തനങ്ങളെയും വിഐപി ഗതാഗത യൂണിറ്റുകളും ഉൾക്കൊള്ളുന്നു.
“നിർഭാഗ്യവശാൽ, ഇന്ത്യ വീണ്ടും പുലർച്ചെ 2.30ന് മിസൈൽ ആക്രമണം നടത്തി. അവർ നൂർ ഖാൻ വ്യോമതാവളത്തെയും ഷോർകോട്ട് വ്യോമതാവളത്തെയും ആക്രമിച്ചു. 45 മിനിറ്റിനുള്ളിൽ സൗദി രാജകുമാരൻ ഫൈസൽ എന്നെ വിളിച്ചു. (യുഎസ് സ്റ്റേറ്റ് സെക്രട്ടറി) മാർക്കോ റുബിയോയുമായുള്ള എന്‍റെ സംഭാഷണത്തെക്കുറിച്ച് അപ്പോഴാണ് താൻ അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. (ഇന്ത്യയുടെ വിദേശകാര്യ മന്ത്രി) എസ്. ജയശങ്കറുമായി സംസാരിക്കാനും അവർ (ഇന്ത്യ) നിർത്തിയാൽ ഞങ്ങൾ തയ്യാറാണെന്ന് അറിയിക്കാനും തനിക്ക് അനുമതിയുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ പറഞ്ഞു അതെ, സഹോദരാ, നിങ്ങൾക്ക് ചെയ്യാം. തുടർന്ന് അദ്ദേഹം എന്നെ തിരികെ വിളിച്ചു, ജയശങ്കറിനെ അറിയിച്ചുവെന്ന് പറഞ്ഞു,