തിരുവനന്തപുരം: കൈരളി ചാനലിന് മന്ത്രി മുഹമ്മദ് റിയാസിന്റെ ക്രിസ്മസ് – ന്യൂ ഇയർ സമ്മാനം 6.40 ലക്ഷം രൂപ. ജനങ്ങളുടെ നികുതി പണം പണം എടുത്ത് പാർട്ടി ചാനലിനെ വളർത്തുക എന്ന ശൈലിയാണ് റിയാസ് ടൂറിസം മന്ത്രിയായതു മുതൽ പിന്തുടരുന്നത്.
ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ച് വിനോദ സഞ്ചാരികളെആകർഷിക്കും വിധം വൈവിധ്യമാർന്ന പരിപാടികൾ കൈരളി ചാനലിൽ സംപ്രേഷണം ചെയ്യുന്നു എന്നും ടൂറിസം പദ്ധതികളുടെ പരസ്യ ചിത്രം സംപ്രേക്ഷണം ചെയ്യാൻ 5 ലക്ഷം രൂപയും ജി എസ് ടിയും അനുവദിക്കണമെന്നാവശ്യപ്പെട്ട കൈരളി ടി.വി ഡിസംബർ 21 ന് ടൂറിസം മന്ത്രിക്ക് കത്ത് നൽകുന്നു.
നവ കേരള സദസിന്റെ തിരക്കിനിടയിലും കൈരളിയുടെ കത്തിന് മന്ത്രി റിയാസിന്റെ പച്ചക്കൊടി. ഡിസംബർ 30 ന് പണം അനുവദിച്ച് ഉത്തരവും ഇറങ്ങി. ബാർക്ക് റേറ്റിംഗിൽ ഏഴാം സ്ഥാനത്താണ് കൈരളി. പാർട്ടിക്കാർ പോലും കൈരളി കാണാൻ മെനക്കെടാറില്ല എന്ന് ബാർക്ക് റേറ്റിംഗിൽ നിന്ന് വ്യക്തം.
6000 കോടിയുടെ അധിക നികുതി ബജറ്റിൽ അടിച്ചേൽപിച്ചിട്ട് നികുതി പണം എടുത്ത് കൈരളിക്കും ദേശാഭിമാനിക്കും കൊടുക്കുക എന്ന സർക്കസ് ആണ് ടൂറിസം വകുപ്പിൽ നടക്കുന്നത്.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമ്പോഴും കൈരളിക്കും ദേശാഭിമാനിക്കും പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ ശ്രദ്ധാലുവാണ് ധനമന്ത്രി ബാലഗോപാൽ. കൈരളിക്കും ദേശാഭിമാനിക്കും പണം അനുവദിക്കണമെന്ന റിയാസിന്റെ ഒറ്റ ഫോൺ കോളിൽ ബാലഗോപാൽ ട്രഷറി നിയന്ത്രണം മറക്കും.
- പുതുവത്സരാഘോഷത്തിനിടെ സ്വിസ് റിസോര്‍ട്ടില്‍ സ്ഫോടനം; പത്തിലധികം പേർ മരിച്ചു
- വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലം’; മേയര്‍ വിവി രാജേഷിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
- ക്രിസ്ത്യൻ വിഭാഗത്തിനിടയിലെ തെറ്റിദ്ധാരണകൾ അകറ്റാനുള്ള ശ്രമങ്ങൾ തുടരും , മുസ്ലീം വോട്ടുകൾ എത്രമാത്രം ലഭിക്കുമെന്ന് പറയാൻ കഴിയില്ല : രാജീവ് ചന്ദ്രശേഖർ
- യുവതി പ്രവേശനം ; സർക്കാർ നിലപാട് മാറ്റി, അയ്യപ്പ സംഗമത്തിൽ പങ്കെടുത്തു : സുകുമാരൻ നായർ
- ശബരിമലയിൽ നടന്നത് വൻ സ്വർണക്കൊള്ള: ഏഴ് പാളികളിലെ സ്വർണം കവർന്നതായി എസ്ഐടി റിപ്പോർട്ട്; അന്വേഷണം കൂടുതൽ വ്യാപിക്കുന്നു








