Kerala

ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ച സെല്ലിന്റെ ചിത്രം പുറത്ത്; ഗുരുതര സുരക്ഷാ വീഴ്ച

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്. രണ്ട് ഇരുമ്പ് കമ്പികള്‍ മുറിച്ചുമാറ്റിയാണ് ജയില്‍ ചാടാനായി ഗോവിന്ദച്ചാമി പുറത്തിറങ്ങിയത്. സെല്ലിന്റെ കമ്പികള്‍ മുറിച്ചത് ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയാതിരിക്കാന്‍ നൂലുകള്‍ കൊണ്ട് സെല്ലിന്റെ കമ്പിയില്‍ കെട്ടിയിരുന്നു. നൂലു കെട്ടിയിരിക്കുന്നത് എന്തിനെന്ന് ജയില്‍ വാര്‍ഡന്‍ ചോദിച്ചിരുന്നു. എന്നാല്‍ സെല്ലിലേക്ക് എലി കയറുന്നതിനാല്‍ നൂലു കൊണ്ട് താഴ്ഭാഗം കെട്ടി മറച്ചതെന്നാണ് ഗോവിന്ദച്ചാമി നല്‍കിയ മറുപടി.

സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഗോവിന്ദച്ചാമി ജയില്‍ ചാടിയതിന് പിന്നാലെ പകര്‍ത്തിയ സെല്ലിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം നാല് സഹതടവുകാര്‍ക്ക് ജയില്‍ചാട്ടത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ജയില്‍ചാടുന്നതില്‍ ഗോവിന്ദച്ചാമിക്ക് മറ്റ് സഹായങ്ങള്‍ ലഭിച്ചിട്ടില്ല. മറ്റ് സഹായങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് സെല്ലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ജയില്‍ ചാടാന്‍ താമസിച്ചതെന്ന് പൊലീസ് പറയുന്നു.

പുലര്‍ച്ചെ 1.10നാണ് സെല്ലിലെ കമ്പി മുറിച്ച് ഇയാള്‍ പുത്തിറങ്ങുന്നത്. ഇതിന് ശേഷം മൂന്നര മണിക്കൂറിന് ശേഷമാണ് ജയില്‍ ചാടുന്നത്. മറ്റ് സഹായങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജയില്‍ ചാടാന്‍ താമസിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. ജയില്‍ ചാടിയ ശേഷം എങ്ങോട്ട് പോകണമെന്നതിനെ കുറിച്ച് പോലും ?ഗോവിന്ദച്ചാമിക്ക് ധാരണയുണ്ടായിരുന്നില്ല. റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ വഴി തെറ്റുകയും ചെയ്തു. സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഉദ്യോ?ഗസ്ഥരുടെ അടക്കം മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button