തിരുവനന്തപുരം :
കപ്പൽ മുങ്ങിയതിനെ തുടർന്ന് മത്സ്യമേഖലയിലെ ആശങ്ക പരിഹരിക്കാൻ നടത്തിയ പ്രാഥമികപരിശോധനയിൽ മീനുകൾ ഭക്ഷ്യയോഗ്യമെന്ന് കണ്ടെത്തി. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്‌റ്റ്) നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം
വരെയുള്ള വിവിധ ഹാര്‍ബറുകളില്‍ നിന്നു മത്സ്യ ഫെഡ് വഴി ശേഖരിച്ച മത്സ്യത്തിന്റെയും വെള്ളത്തിന്റയും സാമ്പിളുകളാണ് പ്രാഥമിക പഠനത്തിനു വിധേയമാക്കിയത്. കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ തെക്കൻ തീരദേശങ്ങളിലെ 30 സാമ്പിൾ പരിശോധിച്ചതിൽ ഒന്നിൽ പോലും
നെഗറ്റീവ് ഫലമില്ലെന്ന് സിഫ്‌റ്റ് ഡയറക്‌ടർ ഡോ. ജോർജ് നൈനാൻ പറഞ്ഞു. കടൽവെള്ളത്തിന്റെ സാമ്പിളും പരിശോധിച്ചിരുന്നു. എണ്ണയുടെ അംശം കണ്ടെത്താനായില്ല. പിഎച്ച് മൂല്യം സ്വാഭാവിക തോതിലാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ബേപ്പൂരിലെ കപ്പലപകടത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോടുമുതൽ വടക്കോട്ടുള്ള തീരപ്രദേശങ്ങളിലെ മീൻ സാമ്പിൾ ശേഖരിക്കും. മത്സ്യഫെഡ് ശേഖരിക്കുന്ന സാമ്പിളുകളിൽ പഠനം നടത്തി അടുത്തയാഴ്‌ച സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
ദീർഘകാലാടിസ്ഥാനത്തിൽ പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്‌ക്കും ഉണ്ടായ പ്രത്യാഘാതം പഠിക്കാൻ കുഫോസ്, സിഎംഎഫ്‌ആർഐ, സിഫ്‌റ്റ് എന്നീ സ്ഥാപനങ്ങളുടെ സംയുക്തസമിതിയെ ഫിഷറീസ് വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
കലക്ടർക്കുപുറമെ ഷിപ്പിങ് ഡയറക്ടർ ജനറലിനും കഴിയും. നഷ്ടപരിഹാരം ഈടാക്കാൻ കമ്പനിയുടെ മറ്റു കപ്പലുകൾ അറസ്റ്റ് ചെയ്യാം. പരിസ്ഥിതിസംരക്ഷണ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യം പരിശോധിക്കണം. സംസ്ഥാന സർക്കാരിന് നടപടിയെടുക്കാൻ അധികാരമില്ലെങ്കിൽ കേന്ദ്രസർക്കാർ നടപടി സ്വീകരി