ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ മകൾ ദിയക്കെതിരെ ആരോപണവുമായി ജീവനക്കാർ. ദിയ അടിച്ചമർത്തിയെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം അക്കൗണ്ടിൽ പണം വാങ്ങിയാൽ മതിയെന്ന് പറഞ്ഞു. ബാങ്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെന്ന് ദിയ പറഞ്ഞു.
ദിയ പലപ്പോഴും ഷോപ്പിൽ വരാറില്ല. ഓവർടൈം ജോലി ആയതോടെ ജോലിയിൽ നിന്നും മാറാൻ ആലോചിച്ചിരുന്നു. എന്തുപറഞ്ഞാലും അടിച്ചമർത്തുന്ന സംസാരമാണ്. ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചത്. കൂടാതെ 5 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ജീവനക്കാരുടെ മേൽവിലാസമാണ് ഉപയോഗിച്ചിരുന്നത്. ഫോണുകൾ ബലമായി പിടിച്ചു വാങ്ങിയെന്നും ദിയ വധഭീഷണി മുഴക്കിയെന്നും പരാതിക്കാർ പറഞ്ഞു.
പാർട്ട് ടൈം എന്നുപറഞ്ഞ് കയറിയ ജോലി ഓവർടൈം ആയപ്പോൾ ജോലി ഉപേക്ഷിക്കണമെന്ന് തീരുമാനിച്ചിരുന്നു. തന്റെ പ്രസവം കഴിയുന്നത് വരെ അവിടെ നിക്കണമെന്നും അതിനുശേഷം പുതിയ സ്റ്റാഫുകളെ നോക്കുമെന്നും ദിയ പറഞ്ഞതുകൊണ്ടാണ് വീണ്ടും അവിടെ നിന്നത്. പിന്നീട് എന്തുപറഞ്ഞാലും അടിച്ചമർത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു എന്നാണ് പരാതിക്കാർ പറയുന്നത്.
ജോലിക്ക് വരുന്നില്ല എന്ന് പറഞ്ഞപ്പോൾ കസ്റ്റമേഴ്സിൻ്റെ കയ്യിൽ നിന്ന് പണം വാങ്ങിയതിന്റെ സ്ക്രീൻഷോട്ട് കയ്യിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അവർ ഭീഷണിപ്പെടുത്തിയാണ് കാര്യങ്ങൾ സമ്മതിപ്പിച്ചത്. 200 ഓർഡറുകൾ പാക്ക് ചെയ്യാതെ പോയെന്നും പരാതി നൽകേണ്ടെങ്കിൽ അഞ്ച് ലക്ഷം രൂപ കൊടുക്കണമെന്നും ദിയ പറഞ്ഞതായി പരാതിക്കാർ ആരോപിച്ചു.