
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയവേ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. കൊല്ലം ചടയമംഗലം സ്വദേശി ബിനു (51) ആണ് മരിച്ചത്. കഴിഞ്ഞ പത്താം തീയതി ചടയമംഗലത്ത് വെച്ചുണ്ടായ വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ബിനുവിന്റെ മസ്തിഷ്ക മരണം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സ്ഥിരീകരിച്ചത്.
ബിനുവിന്റെ കരൾ, വൃക്കകൾ, കോർണിയ എന്നീ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. അവയവങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും, കിംസ് ആശുപത്രിയിലും, കണ്ണാശുപത്രിയിലുമായി ചികിത്സയിൽ കഴിയുന്നവർക്ക് നൽകും.
നിലവിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ അവയവങ്ങൾ പുറത്തെടുക്കാനുള്ള ശസ്ത്രക്രിയകൾ പുരോഗമിക്കുകയാണ്. ഒൻപത് മണിയോടെ ശസ്ത്രക്രിയ പൂർത്തിയാകും.




