Politics

ആറ്റിങ്ങലില്‍ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി അടൂര്‍ പ്രകാശ്

തിരുവനന്തപുരം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി അടൂര്‍ പ്രകാശ് എംപി. മണ്ഡലത്തില്‍ എ സമ്പത്ത് തുടര്‍ച്ചയായി വിജയിച്ചത് കള്ളവോട്ട് കൊണ്ടാണ്. കഴിഞ്ഞ തവണ ബിജെപിക്ക് വോട്ട് ശതമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് എങ്ങനെയെന്ന് പരിശോധിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ആറ്റിങ്ങലില്‍ കള്ള വോട്ട് നടന്നത് സിപിഐഎമ്മിന്റെ നേതൃത്വത്തിലാണ്. പാര്‍ട്ടിയുടെ നേതാക്കന്മാരുടെ കുടുംബത്തില്‍ മൂന്നും നാലും ഇടത്ത് വോട്ടുകള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. ബിജെപിയുടെ സ്ഥാനാര്‍ഥി ഉന്നതനായ ഒരു മന്ത്രിയാണെന്ന് തനിക്കെതിരെ മത്സരിച്ചത്. ബിജെപിയുടെ കള്ളക്കളികള്‍ പലതും പുറത്തുകൊണ്ടുവരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് വോട്ട് ശതമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു അതെങ്ങനെയാണെന്ന് പരിശോധിക്കും. കോടതിയെ സമീപിക്കേണ്ടി വന്നാല്‍ വീണ്ടും സമീപിക്കും. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇപ്പോഴും ഒന്നര ലക്ഷത്തിലധികം ഇരട്ട വോട്ടുകളുണ്ട്. 2019, 2024 തെരഞ്ഞെടുപ്പ് സമയത്താണ് ഇത് കണ്ടെത്തിയതെന്നും
ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ നേരെത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button