Blog

ജഡ്ജി പിന്മാറണം, നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല; ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മയ്ക്കെതിരെ കോടതിയിൽ നേരിട്ട് വാദിച്ച് കെജ്രിവാൾ

ഡൽഹി : മദ്യനയ അഴിമതിക്കേസിലെ സി ബി ഐ അപ്പീലിൽ ദില്ലി ഹൈക്കോടതി ജഡ്ജി സ്വർണ്ണ കാന്ത ശർമ്മയുടെ ബെഞ്ചിൽ നിന്ന് നിഷ്പക്ഷമായ വിചാരണ ഉണ്ടാകുമെന്ന് കരുതിന്നില്ലെന്ന് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേസില്‍നിന്ന് ജഡ്ജി പിന്മാറണമെന്നാവശ്യപ്പെട്ട്, ഇതേ ജഡ്ജിക്ക് മുന്നില്‍ നേരിട്ട് ഹാജരായാണ് കെജ്രിവാള്‍ വാദിച്ചത്. ജസ്റ്റിസ് ശർമ്മയുടെ ഉത്തരവുകളും കോടതിക്ക് പുറത്തുള്ള പെരുമാറ്റവുമാണ് സംശയത്തിനും ആശങ്കയ്ക്കും കാരണമെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. കേസിൽ ഇ ഡിക്കും സി ബി ഐയ്ക്കും അനുകൂലമായാണ് ജസ്റ്റിസ് കാന്ത ശർമ്മ തുടർച്ചയായി ഉത്തരവുകളെന്ന് കെജ്രിവാൾ വാദിച്ചു. ബി ജെ പിയുടെ അഭിഭാഷക സംഘടനയുടെ പരിപാടിയില്‍ ജസ്റ്റിസ് ശർമ്മ പങ്കെടുത്തതും സംശയത്തിന് കാരണമായെന്ന് കെജ്രിവാള്‍ കൂട്ടിച്ചേർത്തു. ആർ എസ് എസ് ബന്ധമുള്ള ഇത്തരം പരിപാടികളിൽ 4 തവണ ജസ്റ്റിസ് ശർമ്മ പങ്കെടുത്തെന്നും ദില്ലി മുൻ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. താൻ രാഷ്ട്രീയപരമായി പക്ഷപാതത്വം കാണിക്കുന്നു എന്നാണോ ആരോപണം എന്ന് ജഡ്ജി ചോദിച്ചു. കേസിൽ കെജ്രിവാളിന്റെ വാദം പൂർത്തിയായി. ഈ ബെഞ്ചിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും ജസ്റ്റിസ് കാന്ത ശർമ്മ പിന്മാറണമെന്നടക്കം കെജ്രിവാൾ നേരിട്ട് വാദിച്ചതോടെ കേസ് കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button