InternationalNews

പശ്ചിമേഷ്യൻ സംഘർഷം: സൗദിയിൽ നിർണായക കൂടിക്കാഴ്ച നടത്തി

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ സൗദി അറേബ്യ, ജോർദാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികൾ ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി എന്നിവരാണ് പങ്കെടുത്തത്.

യു.എ.ഇയിലെ സ്കൂളുകളിൽ ഓൺലൈൻ പഠനം ഏപ്രിൽ 17 വരെ നീട്ടി. മുഴുവൻ പൊതു-സ്വകാര്യ സ്കൂളുകൾക്കും, നഴ്സറികൾക്കും ബാധകം. സൗദിക്ക് നേരെ ഉണ്ടായ മിസൈൽ ആക്രമണങ്ങളെ പ്രതിരോധ സേന തകർത്തു. ആക്രമണം ഉണ്ടായത് റിയാദ്-അൽ ഖർജ് ഭാഗങ്ങളിലും കിഴക്കൻ പ്രവിശ്യയിലുമാണ്.

ദുബായ് തീരത്ത് കുവൈറ്റിന്റെ എണ്ണ കപ്പൽ ആക്രമിക്കപ്പെട്ടെന്ന് യു.കെ. മാരിടൈം ട്രേഡ് ഓർഗനൈസേഷൻ അറിയിച്ചു. ജീവനക്കാർ സുരക്ഷിതരാണ്. ദുബായ് അൽബദഅയിൽ ഇറാൻ ആക്രമണത്തിൽ നാല് പേർക്ക് പരുക്കേറ്റു. അതേസമയം നാലു മുതൽ ആറാഴ്ച വരെ നീളുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കരുതുന്നതായി വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് വ്യക്തമാക്കി. യുദ്ധത്തിന്റെ ചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ അമേരിക്കയുടെ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button