National

ബിഹാര്‍ തിരിച്ചടിക്കിടെ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ആശ്വാസം

ബിഹാറിലെ തിരിച്ചടികള്‍ക്കിടയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ആശ്വാസം. ആന്റ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പ്രമോദ് ജെയിന് ലീഡ്. വോട്ടെണ്ണല്‍ 11 റൗണ്ട് പിന്നിട്ടപ്പോള്‍ 7000 ത്തിലധികം വോട്ടിന്റെ ലീഡാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുള്ളത്. ഇവിടെ ബിജെപി മൂന്നാം സ്ഥാനത്താണുള്ളത്. ബിജെപിയുടെ മോര്‍പാല്‍ സുമനെ പിന്തള്ളി സ്വതന്ത്ര സ്ഥാനാര്‍ത്ഥി നരേഷ് മീണയാണ് രണ്ടാമത് നില്‍ക്കുന്നത്.

ബിജെപി എംഎല്‍എ കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ആന്റ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് നടന്നത്. 2005-ലെ സര്‍പഞ്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കേസാണ് ഈ അയോഗ്യതയ്ക്ക് കാരണമായത്. അന്നത്തെ സബ് ഡിവിഷണല്‍ ഓഫീസറെ പിസ്റ്റള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി എന്നതായിരുന്നു മീണക്കെതിരായ ആരോപണം. ഈ കേസില്‍ കോടതി അദ്ദേഹത്തിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. സുപ്രീം കോടതി അദ്ദേഹത്തിന്റെ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ് മീണ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

അതിനിടെ കോണ്‍?ഗ്രസിന് തെലങ്കാനയില്‍ നിന്നും ആശ്വാസവാര്‍ത്ത. ജൂബിലി ഹില്‍സ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നവീന്‍ യാദവ് ലീഡ് ചെയ്യുന്നു.
മൂന്ന് റൗണ്ട് എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 2,995 വോട്ടുകളുടെ ലീഡോടെ മുന്നിലാണ്.

ഭാരത് രാഷ്ട്ര സമിതിയുടെ (ബിആര്‍എസ്) സിറ്റിംഗ് എംഎല്‍എ മാഗന്തി ഗോപിനാഥിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ 58 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ?ഗോപിനാഥിന്റെ ഭാര്യയായ സുനിതയെയാണ് ബിആര്‍എസ് രംഗത്തിറക്കിയത്.
2025 ലെ ജൂബിലി ഹില്‍സ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍?ഗ്രസ് ജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോളുകള്‍ പ്രവചച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button