Kerala

സംസ്ഥാനത്ത് പകര്‍ച്ചപ്പനി കൂടുന്നു

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകം. ഡെങ്കിപ്പനിക്ക് പുറമെ എലിപ്പനിയും ചിക്കന്‍പോക്‌സും വ്യാപകമാണ്. സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ച് ചികിത്സ തേടിയത് 11013 പേരാണ്. മലപ്പുറത്താണ് പനിബാധിതര്‍ കൂടുതല്‍, 2337 പേര്‍. പാലക്കാട് കോഴിക്കോടും ആയിരത്തിനു മുകളില്‍ പ്രതിദിന പനിബാധിതരുണ്ട്.

ഇന്നലെ വിവിധ ജില്ലകളിലായി ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേര്‍ക്കാണ്. പാലക്കാട് 12, തിരുവനന്തപുരം 8, എറണാകുളം – മലപ്പുറം 6, കണ്ണൂര്‍ – പത്തനംതിട്ട 4 എന്നിങ്ങനെയാണ് കണക്കുകള്‍. എന്നാല്‍ ചികിത്സ തേടിയതില്‍ 110 പേര്‍ക്ക് ഡെങ്കിപ്പനി സംശയമുണ്ട്. 23 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. തൃശൂര്‍ 6, തിരുവനന്തപുരം 5,കോട്ടയം 4, പത്തനംതിട്ട – എറണാകുളം 2, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വിധവും എലിപ്പനി സ്ഥിരീകരിച്ചു. ചികിത്സ തേടിയതില്‍ 20 പേര്‍ക്ക് എലിപ്പനി എന്ന് സംശയിക്കുന്നു. 81 പേര്‍ക്ക് ചിക്കന്‍പോക്‌സും 19 പേര്‍ക്ക് മുണ്ടിനീരും നാല് മലേറിയ കേസുകളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, പനികള്‍ തന്നെ പല പേരുകളില്‍ ആയതിനാല്‍ രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. പകര്‍ച്ചപ്പനികള്‍ വര്‍ധിച്ച് വരുന്ന സാഹതര്യത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പുകള്‍ അനിവാര്യമാണെന്നാണ് ഡോക്ടര്‍മാര്‍ തന്നെ പറയുന്നത്. കുട്ടികള്‍ക്ക് ഇന്‍ഫു്‌ലുവന്‍സാ വാക്‌സിന്‍, എം എം ആര്‍, എച്ച് പി വി വാക്‌സിനുകള്‍ അനിവാര്യമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.സര്‍ക്കാര്‍ സംവിധാനത്തില്‍ നിലവില്‍ ലഭ്യമല്ല എങ്കിലും അടിയന്തിരമായി സര്‍ക്കാര്‍ നല്‍കുന്ന പ്രതിരോധ കുത്തിവയ്പ്പുകളില്‍ ഈ വാക്‌സിനുകള്‍ ഉള്‍പ്പെടുത്തണം എന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button