നിലമ്പൂര്‍ തിരിച്ചുപിടിച്ച് യുഡിഎഫ്; വിജയം 11005 വോട്ടുകള്‍ക്ക്

0

നിലമ്പൂരിന്റെ നിയുക്ത എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത്. യുഡിഎഫ് വിജയം 11005 വോട്ടുകള്‍ക്ക്. ആവേശം നിറച്ച നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണ വേളകള്‍ മറികടന്ന് വോട്ടെണ്ണല്‍ ദിനത്തില്‍ കളം നിറഞ്ഞ് ആര്യാടന്‍ ഷൗക്കത്ത്. വോട്ടെണ്ണല്‍ ആരംഭിച്ചതിന് ശേഷം ഒരു നിമിഷം പോലും പിന്നിലേക്ക് പോകുകയോ എതിരാളികള്‍ക്ക് മുന്നേറാന്‍ അവസരം നല്‍കുകയോ ചെയ്യാത്ത തിളക്കമാര്‍ന്ന വിജയമാണ് ആര്യാടന്‍ ഷൗക്കത്ത് നേടിയെടുത്തത്.

എല്‍ഡിഎഫ് കോട്ടകളിലടക്കം മുന്നേറിയാണ് ആര്യാടന്‍ ഷൗക്കത്ത് വിജയം ഉറപ്പിച്ചത്. ആദ്യം എണ്ണിയ വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതീക്ഷിച്ച പോലെ ലീഡ് നേടി. വോട്ടെണ്ണിയ ആദ്യ 8 റൗണ്ടിലും യുഡിഎഫ് വ്യക്തമായ ലീഡ് നേടി. എന്നാല്‍ ഇടത് ശക്തി കേന്ദ്രങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നായിരുന്നു എല്‍ഡിഎഫ് ക്യാമ്പുകള്‍ പ്രതീക്ഷിച്ചിരുന്നത്. ഈ പ്രതീക്ഷകളെല്ലാം അട്ടിമറിച്ച് ഇടതു കോട്ടകളിലും ആര്യാടന്‍ ഷൗക്കത്ത് മുന്നേറുന്ന കാഴ്ചയാണ് നിലമ്പൂരില്‍ കണ്ടത്. സ്വരാജിന്റെ പഞ്ചായത്തായ പോത്തുകല്ലുള്‍പ്പെടെ ആര്യാടന്‍ ഷൗക്കത്ത് കുതിച്ചു.

സിപിഐഎം സെക്രട്ടറിയേറ്റം അം?ഗത്തെ കളത്തിലിറക്കിയിട്ടും സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ല. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇതാദ്യമായാണ് സിറ്റിങ് സീറ്റ് നഷ്ടമാകുന്നത്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും നേരിടാന്‍ യുഡിഎഫിന് ആത്മവിശ്വാസം പകരുന്നതാണ് നിലമ്പൂരിലേത്.

LEAVE A REPLY

Please enter your comment!
Please enter your name here