മുനമ്പം വഖഫ് കേസ്: സിദ്ധീഖ് സേഠിന്റെ മകളുടെ കുടുംബം നിലപാട് മാറ്റി

0

മുനമ്പം വഖഫ് ഭൂമി വിവാദത്തില്‍ സിദ്ധീഖ് സേഠിന്റെ മകളുടെ കുടുംബം നിലപാട് മാറ്റി. ഭൂമി വഖഫ് അല്ലെന്ന് സിദ്ധീഖ് സേഠിന്റെ മകളുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ വഖഫ് ട്രിബ്യൂണലിനെ അറിയിച്ചു. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് വഖഫ് ബോര്‍ഡില്‍ ഹര്‍ജി നല്‍കിയ സുബൈദയുടെ മക്കളാണ് നിലപാട് മാറ്റിയത്. കേസില്‍ കക്ഷിചേര്‍ന്ന സിദ്ധീഖ് സേഠിന്റെ മറ്റു ബന്ധുക്കള്‍ ഭൂമി വഖഫാണെന്ന നിലപാട് തുടരുന്നു.

2008ലും 2019ലും സുബൈദ വഖഫ് ബോര്‍ഡിന് നല്‍കിയ പരാതിയില്‍ മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന് വ്യക്തമാക്കിയിരുന്നു. തങ്ങള്‍ നല്‍കിയ സമയത്തെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ഫറോഖ് കോളേജ് ഭൂമി വില്‍പ്പന നടത്തിയെന്നും ഭൂമി തിരിച്ചെടുക്കണമെന്നുമായിരുന്നു സുബൈദയുടെ ആവശ്യം. എന്നാല്‍ ഇപ്പോള്‍ സുബൈദയുടെ മക്കള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് ട്രൈബ്യൂണലില്‍ കേസിന്റെ പ്രാഥമിക വാദം ആരംഭിച്ചു.

വഖഫ് ബോര്‍ഡ്, ഫറൂഖ് കോളേജ്, മുനമ്പം നിവാസികള്‍ എന്നിവര്‍ക്കൊപ്പം സുബൈദയുടെ രണ്ട് മക്കളും കേസില്‍ കക്ഷിചേര്‍ന്നിരുന്നു. ഫറൂഖ് കോളജ് അധികൃതരും മുനമ്പം നിവാസികളും നേരത്തെ ഭൂമി വഖഫ് ആണെന്ന നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ സിദ്ധീഖ് സേഠിന്റെ മകളുടെ കുടുംബത്തെ പോലെ അവരും നിലപാട് മാറ്റിയിട്ടുണ്ട്. ട്രിബ്യൂണലില്‍ ഇക്കാര്യം അറിയിച്ചത് ഇന്നലെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here