തിരുവനന്തപുരം: ശമ്പള പരിഷ്കരണ കുടിശികയുടെ മൂന്നാം ഗഡുവും മരവിപ്പിച്ചു. 1-4-24 ല്‍ ലഭിക്കേണ്ട മൂന്നാം ഗഡുവാണ് മരവിപ്പിച്ചത്. ആദ്യ രണ്ട് ഗഡുക്കളും സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് അനന്തമായി മരവിപ്പിച്ചിരുന്നു. ഇതോടെ ശമ്പള പരിഷ്കരണ കുടിശിക ആവിയായി പോകുമോ എന്ന ആശങ്കയിലാണ് ജീവനക്കാര്‍.
ശമ്പള പരിഷ്കരണ കുടിശിക ഇനത്തില്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ടത് 64000 രൂപ മുതല്‍ 3,76,400 രൂപ വരെ. ശമ്പള പരിഷ്കരണ കുടിശിക ഇനത്തില്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് 4000 കോടി രൂപയാണ്. 1-7-19 മുതല്‍ 28-2-21 വരെയുള്ള ശമ്പള പരിഷ്കരണ കുടിശിക 4 ഗഡുക്കളായി 25 ശതമാനം വീതം 1-4-23, 1-10-23, 1-4-24, 1-10-24 തീയതികളില്‍ ജീവനക്കാരുടെ പി.എഫ് അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്യുമെന്നായിരുന്നു വാഗ്ദാനം.
2021 ഫെബ്രുവരിയില്‍ തോമസ് ഐസക്ക് ഇത് സംബന്ധിച്ച് ഉത്തരവും ഇറക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലെത്തിയതോടെ ഏതു ശമ്പള പരിഷ്കരണ കുടിശിക എന്നായി ധനമന്ത്രി ബാലഗോപാല്‍. ഐസക്ക് ഇറക്കിയ ഉത്തരവ് കാണിച്ചിട്ട് പോലും ബാലഗോപാല്‍ അനങ്ങിയില്ല.
1-4-23 ലും 1-10-23 ലും ലഭിക്കേണ്ട ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡുക്കളും ബാലഗോപാല്‍ അനന്തമായി മരവിപ്പിച്ചിരുന്നു. ആദ്യ 2 ഗഡുക്കള്‍ കൊടുക്കാന്‍ വേണ്ടത് 2000 കോടി ആയിരുന്നു. ഇത് അനുവദിച്ചാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ പരിതാപകരം ആകുമെന്നായിരുന്നു മരവിപ്പിച്ച ഉത്തരവില്‍ ബാലഗോപാല്‍ വ്യക്തമാക്കിയത്.
ജീവനക്കാരന് ലഭിക്കേണ്ട ശമ്പള പരിഷ്കരണ കുടിശിക ഇപ്രകാരം
തസ്തിക | അടിസ്ഥാന ശമ്പളം | ലഭിക്കേണ്ട കുടിശിക |
ഓഫിസ് അറ്റൻഡൻ്റ് | 23000 | 64000 |
ക്ലർക്ക് | 26500 | 74000 |
സിവിൽ പോലിസ് ഓഫിസർ | 31100 | 89200 |
സ്റ്റാഫ് നേഴ്സ് | 39300 | 118800 |
ഹൈസ്ക്കൂൾ ടീച്ചർ | 45600 | 136800 |
സബ് ഇൻസ്പെക്ടർ | 55200 | 156000 |
സെക്ഷൻ ഓഫിസർ | 56500 | 158000 |
ഹയർ സെക്കണ്ടറി ടീച്ചർ | 59300 | 166000 |
അണ്ടർ സെക്രട്ടറി | 63700 | 174800 |
എക്സിക്യൂട്ടിവ് എഞ്ചിനിയർ | 85000 | 238400 |
സിവിൽ സർജൻ | 95600 | 263200 |
ഡപ്യൂട്ടി സെക്രട്ടറി | 107800 | 298400 |
ജോയിൻ്റ് സെക്രട്ടറി | 123700 | 338000 |
അഡീഷണൽ സെക്രട്ടറി | 140500 | 376400 |
കേരളം കണ്ട ഏറ്റവും കഴിവ്കെട്ട ധനമന്ത്രി
ഇവനെയൊക്കെ തല്ലി ഇറക്കിവിടേണ്ട കാലം കഴിഞ്ഞു.
അതുകൊണ്ടു ആന്റണിയെ തല്ലി ഓടിച്ചില്ലേ. ജീവനക്കാരനെതിരെ അപവാദം നാട്ടിൽ പറഞ്ഞു നടക്കുകയായിരുന്നല്ലോ എകെ ആന്റണി.
ഉമ്മൻചാണ്ടി 2013 ൽ പങ്കാളിത്ത പെൻഷൻ നടപ്പിലാക്കി. അതിൽ ഒരു പ്രതിഷേധവു൦ ഇല്ലാത്തവ൪ പിൻവലിക്കാത്തതിൽ കുരുപൊട്ടിക്കുകയാണ്. കോടിക്കണക്കിന് തുക പെൻഷൻ ബെനിഫിറ്റ് കിട്ടും എന്നായിരുന്നല്ലോ പ്രചരണം. ഇപ്പോൾ എന്തേ അക്കാര്യം പറയാത്തത്.
പങ്കാളിത്ത പെൻഷൻ പദ്ധതി തീ൪ത്തു൦ തെറ്റായിപോയെന്ന് എന്തേ ലേഖനം എഴുതാത്തത്. അത് നടപ്പിലാക്കിയ മാന്യ തെണ്ടികളെ വിമ൪ശിക്കാതെ പിൻവലിക്കാത്ത കാര്യം മാത്രം പറയുകയാണോ
At the peak of financial mismanagement.
Private ബാങ്കിൽ പ്യൂൺ ആയവനെയൊക്കെ മന്ത്രി ആക്കിയാൽ ഇങ്ങിനെ ഇരിക്കും. ജയിപ്പിച്ചു വിട്ട നാറികളെ പറഞ്ഞാൽ മതിയല്ലോ
ചായ കടക്കാരനെ തിരഞ്ഞെടുപ്പിൽ ജയിപ്പിച്ചതിൻറ ഫലം
പ്രധാനമന്ത്രി പോലും പറയാത്ത കാര്യവും ഓർഡർ ഇറക്കാത്ത കാര്യവും ഇത് കുത്തിത്തിരിപ്പ് വാർത്ത മാത്രം…
2011 June മുതൽ 2016 May മാസം കൂടി ഭരിച്ച കോൺഗ്രസ് നേതൃത്വത്തിൽ ഉള്ള, ശ്രീ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഉള്ള UDF സർക്കാർ ആണ്, 01-04-2013 മുതൽ നിയമിക്കുന്ന കേരള സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത്.
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 2004 മുതൽ പങ്കാളിത്തം പെൻഷൻ പദ്ധതി നടപ്പാക്കിയത് കേന്ദ്രത്തിൽ ബിജെപി ഭരിക്കുന്ന സമയത്താണ്.
അന്നുമുതൽ വിവിധ കാലങ്ങളിൽ ആയി കോൺഗ്രസ്, ബിജെപി, സമാന പാർട്ടി കൾ എന്നിവർ ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പാക്കുവാൻ തുടങ്ങി. എന്നാൽ കേരളത്തിൽ 2006 -2011 വരെ ഭരിച്ച LDF സർക്കാർ ( സഖാവ്ഈ VS ന്റെ നേതൃത്വത്തിൽ ഉള്ള സർക്കാർ ) ജീവനക്കാർക്ക്ഈ ദോഷം ആയ ഈ പദ്ധതി നടപ്പാക്കിയില്ല.
എന്നിട്ട് ഇപ്പോൾ കോൺഗ്രസ് / UDF / ബിജെപി അനുകൂലികൾ 2016 മുതൽ കേരളം ഭരിക്കുന്ന LDF സർക്കാരിനെ കുറ്റപ്പെടുത്തുന്നതിന്റെ കാരണം മനസ്സിലാവുന്നില്ല. കേന്ദ്രത്തിലും കേരളത്തിലും ഈ പദ്ധതി നടപ്പാക്കുമ്പോൾ കോൺഗ്രസ് / ബിജെപി അനുകൂല സംഘടനകൾ അതിനെ അനുകൂലിക്കുക ആണ് ഉണ്ടായതു ( പ്രസ്തുത കാലത്തെ പത്ര വാർത്തകൾ പരിശോധിച്ചാൽ ഇക്കാര്യം
മനസ്സിലാവും )