അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയില്‍ ആരംഭിച്ച 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 628 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 179 കുടുംബങ്ങളിൽ നിന്നായി 628 പേരെയാണ് വിവിധയിടങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇതിൽ 211 പുരുഷന്മാരും 248 സ്ത്രീകളും (4 ഗര്‍ഭിണികള്‍), 169 കുട്ടികളും 48 വയോജനങ്ങളും ആറ് ഭിന്നശേഷിക്കാരും ഉൾപ്പെടുന്നുണ്ട്.
സുൽത്താൻബത്തേരി താലൂക്കിലെ നാല്കുടുംബങ്ങൾ, വൈത്തിരി താലൂക്കിലെ 20 കുടുംബങ്ങൾ, മാനന്തവാടി താലൂക്കിലെ അഞ്ച് കുടുംബങ്ങൾ സ്വന്തം വീടുകളിലേക്ക് മടങ്ങി. സുല്‍ത്താന്‍ ബത്തേരി താലൂക്കിൽ എട്ട് ക്യാമ്പും വൈത്തിരി താലൂക്കിൽ അഞ്ച് ക്യാമ്പും മാനന്തവാടി താലൂക്കില്‍ ഒരുക്യാമ്പുമാണ് ഉള്ളത്.
ജില്ലയില്‍ കഴിഞ്ഞ ദിവസം കൂടുതൽ മഴ ലഭിച്ചത് ലക്കിടിയിൽ. മെയ് 29 ന് രാവിലെ 8 മുതല്‍ 30 ന് രാവിലെ 8 വരെ ലഭിച്ച മഴയുടെ കണക്ക് പ്രകാരമാണ് വൈത്തിരി ഗ്രാമപഞ്ചായത്തിലെ ലക്കിടിയിൽ കൂടുതൽ മഴ ലഭിച്ചത്. 24 മണിക്കൂറില്‍ 144 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് കിട്ടിയത്. നൂല്‍പ്പുഴ, ഗ്രാമപഞ്ചായത്തിലെ മുത്തങ്ങയിലാണ് കുറവ് മഴ. 18 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്.